Skip to main content

نَحْنُ جَعَلْنٰهَا تَذْكِرَةً وَّمَتَاعًا لِّلْمُقْوِيْنَۚ   ( الواقعة: ٧٣ )

naḥnu jaʿalnāhā
نَحْنُ جَعَلْنَٰهَا
We have made it
അതിനെ നാം ആക്കിയിരിക്കുന്നു
tadhkiratan
تَذْكِرَةً
a reminder
ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം
wamatāʿan
وَمَتَٰعًا
and a provision
ഒരു ഉപകരണവും, വിഭവവും
lil'muq'wīna
لِّلْمُقْوِينَ
for the wayfarers in the desert
(വിജനപ്രദേശത്തിൽ - കാട്ടില്‍ - കൂടി) സഞ്ചരിക്കുന്നവര്‍ക്കു

Nahnu ja'alnaahaa tazkira tanw wa mataa'al lilmuqween (al-Wāqiʿah 56:73)

English Sahih:

We have made it a reminder and provision for the travelers, (Al-Waqi'ah [56] : 73)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും. (അല്‍വാഖിഅ [56] : 73)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം അതിനെ (നരകത്തെക്കുറിച്ചുള്ള) ഒരു ഓർമപ്പെടുത്തലാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്[1] ഒരു ജീവിതസൗകര്യവും.

[1] 'മുഖ്‌വീന്‍' എന്ന വാക്കിന് മരുഭൂവാസികള്‍ എന്നും അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്. മരുഭൂവാസികള്‍ക്കിടയില്‍ ആരെങ്കിലും സദ്യ നടത്തുകയാണങ്കില്‍ അതിലേക്ക് സഞ്ചാരികളേയും മറ്റും ആകര്‍ഷിക്കുവാന്‍ വേണ്ടി ദൂരെ നിന്ന് കാണാവുന്ന വിധത്തില്‍ തീ കത്തിക്കാറുണ്ടായിരുന്നു. രാത്രിയില്‍ വിജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവര്‍ പരിസരത്ത് ജനവാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നത് തീനാളങ്ങള്‍ കാണുമ്പോഴായിരുന്നു. വന്യമൃഗങ്ങളെ വിരട്ടാനും അവര്‍ തീ ഉപയോഗിക്കാറുണ്ടായിരുന്നു.