Skip to main content

هُوَ الَّذِيْٓ اَخْرَجَ الَّذِيْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ مِنْ دِيَارِهِمْ لِاَوَّلِ الْحَشْرِۗ مَا ظَنَنْتُمْ اَنْ يَّخْرُجُوْا وَظَنُّوْٓا اَنَّهُمْ مَّانِعَتُهُمْ حُصُوْنُهُمْ مِّنَ اللّٰهِ فَاَتٰىهُمُ اللّٰهُ مِنْ حَيْثُ لَمْ يَحْتَسِبُوْا وَقَذَفَ فِيْ قُلُوْبِهِمُ الرُّعْبَ يُخْرِبُوْنَ بُيُوْتَهُمْ بِاَيْدِيْهِمْ وَاَيْدِى الْمُؤْمِنِيْنَۙ فَاعْتَبِرُوْا يٰٓاُولِى الْاَبْصَارِ   ( الحشر: ٢ )

huwa
هُوَ
He
അവന്‍
alladhī akhraja
ٱلَّذِىٓ أَخْرَجَ
(is) the One Who expelled
പുറത്താക്കിയവനാണ്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieved
അവിശ്വസിച്ചവരെ
min ahli l-kitābi
مِنْ أَهْلِ ٱلْكِتَٰبِ
from (the) People (of) the Scripture
വേദക്കാരില്‍ നിന്നു
min diyārihim
مِن دِيَٰرِهِمْ
from their homes
അവരുടെ വാസസ്ഥലങ്ങളില്‍നിന്നു
li-awwali l-ḥashri
لِأَوَّلِ ٱلْحَشْرِۚ
at (the) first gathering
ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി
mā ẓanantum
مَا ظَنَنتُمْ
Not you think
നിങ്ങള്‍ ധരിച്ചില്ല
an yakhrujū
أَن يَخْرُجُوا۟ۖ
that they would leave
അവര്‍ പുറത്തുപോകുമെന്നു
waẓannū
وَظَنُّوٓا۟
and they thought
അവര്‍ ധരിക്കയും ചെയ്തു
annahum
أَنَّهُم
that [they]
നിശ്ചയമായും അവരാണെന്നു
māniʿatuhum
مَّانِعَتُهُمْ
would defend them
അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു
ḥuṣūnuhum
حُصُونُهُم
their fortresses
അവരുടെ കോട്ടകള്‍
mina l-lahi
مِّنَ ٱللَّهِ
against Allah
അല്ലാഹുവില്‍ നിന്നു
fa-atāhumu l-lahu
فَأَتَىٰهُمُ ٱللَّهُ
But came to them Allah
എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു
min ḥaythu
مِنْ حَيْثُ
from where
വിധത്തില്‍ കൂടി, വിധേന
lam yaḥtasibū
لَمْ يَحْتَسِبُوا۟ۖ
not they expected
അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത
waqadhafa
وَقَذَفَ
and He cast
അവന്‍ ഇടുകയും ചെയ്തു
fī qulūbihimu
فِى قُلُوبِهِمُ
into their hearts
അവരുടെ ഹൃദയങ്ങളില്‍
l-ruʿ'ba
ٱلرُّعْبَۚ
[the] terror
ഭീതി, പേടി
yukh'ribūna
يُخْرِبُونَ
they destroyed
അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു
buyūtahum
بُيُوتَهُم
their houses
തങ്ങളുടെ വീടുകളെ
bi-aydīhim
بِأَيْدِيهِمْ
with their hands
തങ്ങളുടെ കൈകളാല്‍
wa-aydī l-mu'minīna
وَأَيْدِى ٱلْمُؤْمِنِينَ
and the hands (of) the believers
സത്യവിശ്വാസികളുടെ കൈകളാലും
fa-iʿ'tabirū
فَٱعْتَبِرُوا۟
So take a lesson
അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍
yāulī l-abṣāri
يَٰٓأُو۟لِى ٱلْأَبْصَٰرِ
O those endowed (with) insight
കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ

Huwal lazeee akharajal lazeena kafaroo min ahlil kitaabi min diyaarihim li awwalil Hashr; maa zanantum any yakhrujoo wa zannooo annahum maa ni'atuhum husoonuhum minal laahi faataahumul laahu min haisu lam yahtasiboo wa qazafa fee quloobihimur ru'ba yukhriboona bu yootahum bi aydeehim wa aydil mu'mineena fa'tabiroo yaaa ulil absaar (al-Ḥašr 59:2)

English Sahih:

It is He who expelled the ones who disbelieved among the People of the Scripture from their homes at the first gathering. You did not think they would leave, and they thought that their fortresses would protect them from Allah; but [the decree of] Allah came upon them from where they had not expected, and He cast terror into their hearts [so] they destroyed their houses by their [own] hands and the hands of the believers. So take warning, O people of vision. (Al-Hashr [59] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു; സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക. (അല്‍ഹശ്ര്‍ [59] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു.[1] അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ ഹൃദയങ്ങളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു.[2] ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക.

[1] മദീനയില്‍ ചെന്ന ഉടനെ യഹൂദരുമായി നബി(ﷺ) സമാധാനസന്ധിയിലേര്‍പ്പെട്ടിരുന്നു. മുസ്‌ലിംകളും യഹൂദരും പരസ്പരം ആക്രമണം നടത്തുകയോ ആക്രമണത്തിന് കൂട്ടുനിൽക്കുകയോ ചെയ്യില്ലെന്നായിരുന്നു കരാര്‍. പക്ഷേ, യഹൂദര്‍ പലപ്പോഴും ഈ കരാറിന്റെ താല്പര്യത്തിന്നെതിരായി ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയുണ്ടായി. തന്നിമിത്തം അല്ലാഹുവിന്റെ കല്പനപ്രകാരം റസൂല്‍ (ﷺ)യും സ്വഹാബികളും കൂടി ഒരു യഹൂദഗോത്രത്തെ മദീനയില്‍ നിന്ന് തുരത്തിയോടിച്ചു. മദീന വിട്ട് യഹൂദര്‍ ഖൈബറിലാണ് താവളമുറപ്പിച്ചത്. എന്നാല്‍ ഖൈബര്‍ കേന്ദ്രീകരിച്ച് അവര്‍ ശല്യമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് അവരെ അവിടെ നിന്നും തുരത്തിയോടിക്കേണ്ടിവന്നു.
[2] യഹൂദര്‍ മദീന വിട്ടുപോകുമ്പോള്‍ അവരുടെ സാധനസാമഗ്രഹികള്‍ കൊണ്ടുപോകാന്‍ നബി(ﷺ) അനുവദിച്ചിരുന്നു. തദടിസ്ഥാനത്തില്‍ തങ്ങളുടെ വീടുകളില്‍ നിന്ന് പൊളിച്ചെടുക്കാന്‍ കിട്ടുന്ന മരക്കഷ്ണങ്ങള്‍ അവര്‍ എടുത്തിരുന്നു. വീടുകളുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ മുസ്‌ലിംകള്‍ പൊളിച്ചുനിരപ്പാക്കി.