Wa maa qadarul laaha haqqa qadriheee iz qaaloo maaa anzalal laahu 'alaa basharim min shai'; qul man anzalal Kitaabal lazee jaaa'a bihee Moosaa nooranw wa hudal linnaasi taj'aloonahoo qaraateesa tubdoonahaa wa tukhfoona kaseeranw wa 'ullimtum maa lam ta'lamooo antum wa laaa aabaaa'ukum qulil laahu summa zarhum fee khawdihim yal'aboon (al-ʾAnʿām 6:91)
And they did not appraise Allah with true appraisal when they said, "Allah did not reveal to a human being anything." Say, "Who revealed the Scripture that Moses brought as light and guidance to the people? You [Jews] make it into pages, disclosing [some of] it and concealing much. And you were taught that which you knew not – neither you nor your fathers." Say, "Allah [revealed it]." Then leave them in their [empty] discourse, amusing themselves. (Al-An'am [6] : 91)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
'അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെ'ന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: ''അല്ലാഹുവാണ് അതിറക്കിത്തന്നത്.'' എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക. (അല്‍അന്‍ആം [6] : 91)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്മാര്ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.
2 Mokhtasar Malayalam
തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട മുഹമ്മദ് നബി -ﷺ- യോട് 'അല്ലാഹു ഒരു മനുഷ്യൻ്റെ മേലും യാതൊന്നും സന്ദേശമായി അവതരിപ്പിച്ചിട്ടില്ല' എന്ന് പറഞ്ഞ വേളയിൽ ബഹുദൈവാരാധകർ അല്ലാഹുവിനെ മഹത്വപ്പെടുത്തേണ്ട മുറപ്രകാരം മഹത്വപ്പെടുത്തിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആരാണ് മൂസാക്ക് മേൽ അദ്ദേഹത്തിൻ്റെ സമൂഹത്തിനുള്ള പ്രകാശവും സന്മാർഗവും വഴികാട്ടിയുമായി തൗറാത്ത് അവതരിപ്പിച്ചത്?! യഹൂദർ അത് അവരുടെ പുസ്തകത്താളുകളിലാക്കിയിരിക്കുന്നു; അതിൽ നിന്ന് അവരുടെ ദേഹേഛകൾക്ക് അനുയോജ്യമായത് അവർ പുറത്തു കാണിക്കുകയും, (തൗറാത്തിൽ വന്നിട്ടുള്ള) മുഹമ്മദ് നബി -ﷺ- യുടെ വിശേഷണങ്ങൾ പോലെ അവരുടെ ദേഹേഛകൾക്ക് വിയോജിക്കുന്നത് അവർ മറച്ചു വെക്കുകയും ചെയ്യുന്നു. അറബികളേ! നിങ്ങൾക്കോ ഇതിന് മുൻപ് നിങ്ങളുടെ പിതാക്കന്മാർക്കോ അറിയാതിരുന്ന പലതും ഈ ഖുർആനിലൂടെ നിങ്ങൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഇവ (തൗറാത്തും ഖുർആനും) ഇറക്കിയത് അല്ലാഹുവാണ്. ഇനി അവർക്ക് മരണം വന്നെത്തുന്നത് വരെ മറ്റുള്ളവരെ പരിഹസിച്ചും ഇകഴ്ത്തിയും തങ്ങളുടെ വിഡ്ഢിത്തരത്തിലും അജ്ഞതയിലും ജീവിതം നയിക്കാൻ അവരെ നീ വിട്ടേക്കുക.