Skip to main content

ثُمَّ بَدَّلْنَا مَكَانَ السَّيِّئَةِ الْحَسَنَةَ حَتّٰى عَفَوْا وَّقَالُوْا قَدْ مَسَّ اٰبَاۤءَنَا الضَّرَّاۤءُ وَالسَّرَّاۤءُ فَاَخَذْنٰهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ   ( الأعراف: ٩٥ )

thumma
ثُمَّ
Then
പിന്നെ
baddalnā
بَدَّلْنَا
We changed
നാം പകരമാക്കി
makāna
مَكَانَ
(in) place
സ്ഥാനത്തു
l-sayi-ati
ٱلسَّيِّئَةِ
(of) the bad
തിന്‍മയുടെ
l-ḥasanata
ٱلْحَسَنَةَ
the good
നന്‍മയെ
ḥattā ʿafaw
حَتَّىٰ عَفَوا۟
until they increased
അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ
waqālū
وَّقَالُوا۟
and said
അവര്‍ പറയുകയും ചെയ്തു
qad massa
قَدْ مَسَّ
"Verily (had) touched
ബാധിച്ചിട്ടുണ്ടു
ābāanā
ءَابَآءَنَا
our forefathers
നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ
l-ḍarāu
ٱلضَّرَّآءُ
the adversity
കഷ്ടപ്പാടു (കഷ്ടാവസ്ഥ)
wal-sarāu
وَٱلسَّرَّآءُ
and the ease"
സന്തോഷവും (സന്തോഷാവസ്ഥയും)
fa-akhadhnāhum
فَأَخَذْنَٰهُم
So We seized them
അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു)
baghtatan
بَغْتَةً
suddenly
പെട്ടെന്നു
wahum
وَهُمْ
while they
അവരാകട്ടെ, അവരായിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
(did) not perceive
അവര്‍ അറിയുന്നില്ല.

Summa baddalnaa makaa nas saiyi'atil hasanata hattaa 'afaw wa qaaloo qad massa aabaa'anad darraaa'u wassarraaa'u fa akhaznaahum baghtatanw wa hum laa yash'uroon (al-ʾAʿrāf 7:95)

English Sahih:

Then We exchanged in place of the bad [condition], good, until they increased [and prospered] and said, "Our fathers [also] were touched with hardship and ease." So We seized them suddenly while they did not perceive. (Al-A'raf [7] : 95)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി. അവര്‍ അഭിവൃദ്ധിപ്പെടുവോളം. അങ്ങനെ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.'' അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല. (അല്‍അഅ്റാഫ് [7] : 95)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൗഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌.[1] അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.

[1] 'ദുരിതവും സൗഭാഗ്യവുമൊക്കെ ഞങ്ങളുടെ മുന്‍തലമുറകളിലും മാറി മാറി വന്നിട്ടുണ്ട്, അതൊക്കെ ലോകത്ത് സ്വാഭാവികമാണ് അതൊന്നും അല്ലാഹുവിൻ്റെ പരീക്ഷണമായി ഞങ്ങള്‍ കരുതുന്നില്ല' ഇതായിരുന്നു അവരുടെ നിലപാട്.