Skip to main content

۞ اِنَّ رَبَّكَ يَعْلَمُ اَنَّكَ تَقُوْمُ اَدْنٰى مِنْ ثُلُثَيِ الَّيْلِ وَنِصْفَهٗ وَثُلُثَهٗ وَطَاۤىِٕفَةٌ مِّنَ الَّذِيْنَ مَعَكَۗ وَاللّٰهُ يُقَدِّرُ الَّيْلَ وَالنَّهَارَۗ عَلِمَ اَنْ لَّنْ تُحْصُوْهُ فَتَابَ عَلَيْكُمْ فَاقْرَءُوْا مَا تَيَسَّرَ مِنَ الْقُرْاٰنِۗ عَلِمَ اَنْ سَيَكُوْنُ مِنْكُمْ مَّرْضٰىۙ وَاٰخَرُوْنَ يَضْرِبُوْنَ فِى الْاَرْضِ يَبْتَغُوْنَ مِنْ فَضْلِ اللّٰهِ ۙوَاٰخَرُوْنَ يُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ ۖفَاقْرَءُوْا مَا تَيَسَّرَ مِنْهُۙ وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَقْرِضُوا اللّٰهَ قَرْضًا حَسَنًاۗ وَمَا تُقَدِّمُوْا لِاَنْفُسِكُمْ مِّنْ خَيْرٍ تَجِدُوْهُ عِنْدَ اللّٰهِ ۙهُوَ خَيْرًا وَّاَعْظَمَ اَجْرًاۗ وَاسْتَغْفِرُوا اللّٰهَ ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ࣖ   ( المزمل: ٢٠ )

inna rabbaka
إِنَّ رَبَّكَ
Indeed your Lord
നിശ്ചയമായും നിന്റെ റബ്ബ്
yaʿlamu
يَعْلَمُ
knows
അറിയും, അറിയുന്നു
annaka taqūmu
أَنَّكَ تَقُومُ
that you stand
നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന്
adnā
أَدْنَىٰ
a little less
അടുത്തത് (ഏതാണ്ട്)
min thuluthayi
مِن ثُلُثَىِ
than two thirds
മൂന്നില്‍ രണ്ടംശത്തോട്
al-layli
ٱلَّيْلِ
(of) the night
രാത്രിയുടെ
waniṣ'fahu
وَنِصْفَهُۥ
and half of it
അതിന്റെ പകുതിയും
wathuluthahu
وَثُلُثَهُۥ
and a third of it
അതിന്റെ മൂന്നില്‍ ഒന്നും
waṭāifatun
وَطَآئِفَةٌ
and (so do) a group
ഒരു വിഭാഗവും, കൂട്ടരും
mina alladhīna
مِّنَ ٱلَّذِينَ
of those who
യാതൊരുവരില്‍ നിന്ന്
maʿaka
مَعَكَۚ
(are) with you
നിന്റെ കൂടെയുള്ള
wal-lahu
وَٱللَّهُ
And Allah
അല്ലാഹു, അല്ലാഹുവത്രെ
yuqaddiru
يُقَدِّرُ
determines
കണക്കാക്കുന്നു, നിര്‍ണ്ണയിക്കുന്നത്
al-layla wal-nahāra
ٱلَّيْلَ وَٱلنَّهَارَۚ
the night and the day
രാവിനെയും പകലിനെയും
ʿalima
عَلِمَ
He knows
അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം
an lan tuḥ'ṣūhu
أَن لَّن تُحْصُوهُ
that not you count it
നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക - സൂക്ഷ്‌മമായി അറിയുക)യില്ലെന്ന്‍
fatāba
فَتَابَ
so He has turned
ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു
ʿalaykum
عَلَيْكُمْۖ
to you
നിങ്ങളുടെ പേരില്‍
fa-iq'raū
فَٱقْرَءُوا۟
so recite
എനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍
mā tayassara
مَا تَيَسَّرَ
what is easy
സൗകര്യപ്പെട്ടത്‌, എളുപ്പം ആയത്
mina l-qur'āni
مِنَ ٱلْقُرْءَانِۚ
of the Quran
ക്വുര്‍ആനില്‍ നിന്ന്
ʿalima
عَلِمَ
He knows
അവന്നറിയാം
an sayakūnu
أَن سَيَكُونُ
that there will be
ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന്
minkum
مِنكُم
among you
നിങ്ങളില്‍ (നിന്ന്)
marḍā
مَّرْضَىٰۙ
sick
രോഗികള്‍
waākharūna
وَءَاخَرُونَ
and others
വേറെ ചിലര്‍, മറ്റു ചിലര്‍
yaḍribūna
يَضْرِبُونَ
traveling
അവര്‍ സഞ്ചരിക്കും
fī l-arḍi
فِى ٱلْأَرْضِ
in the land
ഭൂമിയില്‍
yabtaghūna
يَبْتَغُونَ
seeking
അന്വേഷിച്ചു (തേടി) കൊണ്ട്
min faḍli l-lahi
مِن فَضْلِ ٱللَّهِۙ
of (the) Bounty (of) Allah
അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും
waākharūna
وَءَاخَرُونَ
and others
വേറെ ചിലര്‍
yuqātilūna
يُقَٰتِلُونَ
fighting
യുദ്ധവും ചെയ്യും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
in (the) way (of) Allah
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
fa-iq'raū
فَٱقْرَءُوا۟
So recite
അതിനാല്‍ നിങ്ങള്‍ ഓതുവിന്‍
mā tayassara
مَا تَيَسَّرَ
what is easy
സൗകര്യമായത്
min'hu
مِنْهُۚ
of it
അതില്‍ നിന്ന്
wa-aqīmū
وَأَقِيمُوا۟
and establish
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവീന്‍
l-ṣalata
ٱلصَّلَوٰةَ
the prayer
നമസ്കാരം
waātū l-zakata
وَءَاتُوا۟ ٱلزَّكَوٰةَ
and give the zakah
സകാത്ത് കൊടുക്കുകയും ചെയ്യുവിൻ
wa-aqriḍū
وَأَقْرِضُوا۟
and loan
കടം കൊടുക്കുകയും ചെയ്യുക
l-laha
ٱللَّهَ
Allah
അല്ലാഹുവിന്
qarḍan
قَرْضًا
a loan
കടം, ഒരു കടം
ḥasanan
حَسَنًاۚ
goodly
നല്ലതായ
wamā tuqaddimū
وَمَا تُقَدِّمُوا۟
And whatever you send forth
നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും
li-anfusikum
لِأَنفُسِكُم
for yourselves
നിങ്ങള്‍ക്കു തന്നെ വേണ്ടി
min khayrin
مِّنْ خَيْرٍ
of good
നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും
tajidūhu
تَجِدُوهُ
you will find it
നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും
ʿinda l-lahi
عِندَ ٱللَّهِ
with Allah
അല്ലാഹുവിങ്കല്‍
huwa
هُوَ
It
അത് (തന്നെ)
khayran
خَيْرًا
(is) better
ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക്
wa-aʿẓama
وَأَعْظَمَ
and greater
ഏറ്റം (വളരെ) മഹത്തായതായും
ajran
أَجْرًاۚ
(in) reward
പ്രതിഫലം
wa-is'taghfirū
وَٱسْتَغْفِرُوا۟
And seek forgiveness
നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍
l-laha
ٱللَّهَۖ
(of) Allah
അല്ലാഹുവോട്
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
(is) Oft-Forgiving
വളരെ പൊറുക്കുന്നവന്‍ ആണ്
raḥīmun
رَّحِيمٌۢ
Most Merciful
കരുണാനിധിയാണ്

Inna Rabbaka ya'lamu annaka taqoomu adnaa min sulusa yil laili wa nisfahoo wa sulusahoo wa taaa'ifatum minal lazeena ma'ak; wal laahu yuqaddirul laila wanna haar; 'alima al lan tuhsoohu fataaba 'alaikum faqra'oo maa tayassara minal quraan; 'alima an sa yakoonu minkum mardaa wa aakharoona yadriboona fil ardi yabtaghoona min fadlil laahi wa aakharoona yuqaatiloona fee sabeelil laahi faqra'oo ma tayassara minhu wa aqeemus salaata wa aatuz zakaata wa aqridul laaha qardan hasanaa; wa maa tuqadimoo li anfusikum min khairin tajidoohu 'indal laahi huwa khayranw wa a'zama ajraa; wastaghfirul laahaa innal laaha ghafoorur raheem. (al-Muzzammil 73:20)

English Sahih:

Indeed, your Lord knows, [O Muhammad], that you stand [in prayer] almost two thirds of the night or half of it or a third of it, and [so do] a group of those with you. And Allah determines [the extent of] the night and the day. He has known that you [Muslims] will not be able to do it and has turned to you in forgiveness, so recite what is easy [for you] of the Quran. He has known that there will be among you those who are ill and others traveling throughout the land seeking [something] of the bounty of Allah and others fighting for the cause of Allah. So recite what is easy from it and establish prayer and give Zakah and loan Allah a goodly loan. And whatever good you put forward for yourselves – you will find it with Allah. It is better and greater in reward. And seek forgiveness of Allah. Indeed, Allah is Forgiving and Merciful. (Al-Muzzammil [73] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്‌കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുന്നത്ര പാരായണം ചെയ്ത് നമസ്‌കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൗകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (അല്‍മുസ്സമ്മില്‍ [73] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം.[1] അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു.[2] ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തു വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്‌. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

[1] രാപ്പകലുകളുടെ അളവില്‍ ദിവസേന ചെറിയ വ്യത്യാസമുണ്ടായിരിക്കും. തന്നിമിത്തം രാത്രിയുടെ നേര്‍പകുതി അല്ലെങ്കില്‍ കൃത്യം മൂന്നിലൊന്ന് കണിശമായി കണക്കാക്കുക ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും. ഇസ്‌ലാം എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്ന കാര്യങ്ങളേ നിര്‍ദേശിക്കുന്നുള്ളൂ.
[2] 2,3,4 വചനങ്ങളില്‍ പറഞ്ഞതുപോലെ രാത്രിയുടെ ഒരു നിശ്ചിതഭാഗം മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകണമെന്ന കല്പനയില്‍ ഈ വചനം മുഖേന അല്ലാഹു ഇളവു നല്കി.