Skip to main content

اِنَّمَا النَّسِيْۤءُ زِيَادَةٌ فِى الْكُفْرِ يُضَلُّ بِهِ الَّذِيْنَ كَفَرُوْا يُحِلُّوْنَهٗ عَامًا وَّيُحَرِّمُوْنَهٗ عَامًا لِّيُوَاطِـُٔوْا عِدَّةَ مَا حَرَّمَ اللّٰهُ فَيُحِلُّوْا مَا حَرَّمَ اللّٰهُ ۗزُيِّنَ لَهُمْ سُوْۤءُ اَعْمَالِهِمْۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْكٰفِرِيْنَ ࣖ  ( التوبة: ٣٧ )

innamā
إِنَّمَا
Indeed
നിശ്ചയമായും മാത്രം (തന്നെ)
l-nasīu
ٱلنَّسِىٓءُ
the postponing
പിന്നോട്ട്‌ മാറല്‍, പിന്തിച്ചു വെക്കല്‍
ziyādatun
زِيَادَةٌ
(is) an increase
ഒരു വര്‍ധനവ്‌ (തന്നെ- മാത്രം) ആകുന്നു
fī l-kuf'ri
فِى ٱلْكُفْرِۖ
in the disbelief
അവിശ്വാസത്തില്‍
yuḍallu
يُضَلُّ
are led astray
വഴി പിഴപ്പിക്കപ്പെടുന്നു
bihi
بِهِ
by it
അതുകൊണ്ട്‌, അതുമൂലം
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieve
അവിശ്വസിച്ചവര്‍
yuḥillūnahu
يُحِلُّونَهُۥ
They make it lawful
അതിനെ അവര്‍ ഹലാല്‍ (അനുവദനീയം) ആക്കുന്നു
ʿāman
عَامًا
one year
ഒരു കൊല്ലം
wayuḥarrimūnahu
وَيُحَرِّمُونَهُۥ
and make it unlawful
അതിനെ അവര്‍ ഹറാം (നിഷിദ്ധം) ആക്കുകയും ചെയ്യുന്നു
ʿāman
عَامًا
(another) year
ഒരു കൊല്ലം
liyuwāṭiū
لِّيُوَاطِـُٔوا۟
to adjust
അവര്‍ ഒപ്പിക്കുവാന്‍, ഒത്തുകൂടുവാന്‍ വേണ്ടി
ʿiddata
عِدَّةَ
the number
എണ്ണത്തെ, എണ്ണത്തോട്‌
mā ḥarrama
مَا حَرَّمَ
which Allah has made unlawful
നിഷിദ്ധമാക്കിയതിന്‍റെ
l-lahu
ٱللَّهُ
Allah has made unlawful
അല്ലാഹു
fayuḥillū
فَيُحِلُّوا۟
and making lawful
അങ്ങനെ അവര്‍ അനുവദനീയമാക്കുവാന്‍
mā ḥarrama l-lahu
مَا حَرَّمَ ٱللَّهُۚ
what Allah has made unlawful Allah has made unlawful
അല്ലാഹു നിഷിദ്ധമാക്കിയതിനെ
zuyyina
زُيِّنَ
Is made fair-seeming
ഭംഗിയാക്കപ്പെട്ടിരിക്കുന്നു
lahum
لَهُمْ
to them
അവര്‍ക്ക്‌
sūu aʿmālihim
سُوٓءُ أَعْمَٰلِهِمْۗ
(the) evil (of) their deeds
അവരുടെ പ്രവൃത്തികളില്‍ ദുഷിച്ചത്‌, ദുഷ്‌പ്രവൃത്തികള്‍
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ,
lā yahdī
لَا يَهْدِى
(does) not guide
അവന്‍ സന്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
the people
ജനങ്ങളെ
l-kāfirīna
ٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളായ

Innamma naseee'u ziyaadatun filkufri yudallu bihillazeena kafaroo yuhil loonahoo 'aamanw wa yuhar rimoonahoo 'aamalliyu watti'oo 'iddata maa harramal laah; zuyyina lahum sooo'u a'maalihim; wallaahu laa yahdil qawmal kaafireen (at-Tawbah 9:37)

English Sahih:

Indeed, the postponing [of restriction within sacred months] is an increase in disbelief by which those who have disbelieved are led [further] astray. They make it lawful one year and unlawful another year to correspond to the number made unlawful by Allah and [thus] make lawful what Allah has made unlawful. Made pleasing to them is the evil of their deeds; and Allah does not guide the disbelieving people. (At-Tawbah [9] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. മറ്റുചില വര്‍ഷങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ദുഷ്‌ചെയ്തികള്‍ അവര്‍ക്ക് ആകര്‍ഷകമായി തോന്നുന്നു. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അത്തൗബ [9] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ് തന്നെയാകുന്നു.[1] സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ (മാസത്തിന്‍റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

[1] കലഹപ്രിയരായ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ക്ക് മൂന്ന് മാസം തുടര്‍ച്ചയായി യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വലിയ മടിയായിരുന്നു. അതിനാല്‍ യുദ്ധം നിഷിദ്ധമായ ഏതെങ്കിലും മാസത്തില്‍ വേണ്ടിവന്നാല്‍ യുദ്ധം ചെയ്യുകയും, പുറകെവരുന്ന ഏതെങ്കിലുമൊരു മാസം അതിനു പകരം വിലക്കപ്പെട്ട മാസമായി ഗണിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിന് 'നസീഅ്' എന്നു പറയുന്നു. തീര്‍ത്ഥാടനം ഒരേ കാലാവസ്ഥയിലാകുന്നതിന് വേണ്ടി ചാന്ദ്രവര്‍ഷത്തെ സൗരവര്‍ഷവുമായി ഒപ്പിച്ചു കൊണ്ടു പോകുന്ന സമ്പ്രദായത്തിനും 'നസീഅ്' എന്നു പറയുന്നു. ഇതൊക്കെയും നിഷിദ്ധമാകുന്നു.