Skip to main content

قُلْ لَّوْ شَاۤءَ اللّٰهُ مَا تَلَوْتُهٗ عَلَيْكُمْ وَلَآ اَدْرٰىكُمْ بِهٖ ۖفَقَدْ لَبِثْتُ فِيْكُمْ عُمُرًا مِّنْ قَبْلِهٖۗ اَفَلَا تَعْقِلُوْنَ  ( يونس: ١٦ )

qul
قُل
Say
നീ പറയുക
law shāa l-lahu
لَّوْ شَآءَ ٱللَّهُ
"If (had) willed Allah
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā talawtuhu
مَا تَلَوْتُهُۥ
not I (would) have recited it
ഞാന്‍ അത്‌ ഓതുമായിരുന്നില്ല, ഓതിക്കേള്‍പ്പിക്കില്ലായിരുന്നു
ʿalaykum
عَلَيْكُمْ
to you
നിങ്ങള്‍ക്ക്‌
walā adrākum
وَلَآ أَدْرَىٰكُم
and not He (would) have made it known to you
അവന്‍ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു
bihi
بِهِۦۖ
He (would) have made it known to you
അതിനെപ്പറ്റി
faqad
فَقَدْ
Verily
തീര്‍ച്ചയായും
labith'tu
لَبِثْتُ
I have stayed
ഞാന്‍ താമസിച്ചിട്ടുണ്ട്‌, കഴിഞ്ഞുകൂടുകയുണ്ടായി
fīkum
فِيكُمْ
among you
നിങ്ങളില്‍, നിങ്ങള്‍ക്കിടയില്‍
ʿumuran
عُمُرًا
a lifetime
പ്രായം
min qablihi
مِّن قَبْلِهِۦٓۚ
before it before it
ഇതിന്‍റെ (അതിന്‍റെ) മുമ്പ്‌
afalā taʿqilūna
أَفَلَا تَعْقِلُونَ
Then will not you use reason?"
അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

Qul law shaaa'al laahu maa talawtuhoo 'alaikum wa laaa adraakum bihee faqad labistu feekum 'umuram min qablih; afalaa ta'qiloon (al-Yūnus 10:16)

English Sahih:

Say, "If Allah had willed, I would not have recited it to you, nor would He have made it known to you, for I had remained among you a lifetime before it. Then will you not reason?" (Yunus [10] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞാനിത് നിങ്ങളെ ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല. ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുകപോലുമില്ലായിരുന്നു. ഇതിനുമുമ്പ് കുറേക്കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയതാണല്ലോ. നിങ്ങള്‍ ആലോചിക്കുന്നില്ലേ?'' (യൂനുസ് [10] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഞാനിത് ഓതികേള്‍പിക്കുകയോ, നിങ്ങളെ അവന്‍ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടല്ലോ.[1] നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

[1] നാല്പതാം വയസ്സിലാണ് മുഹമ്മദ് നബി(ﷺ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നു മുതലാണ് അദ്ദേഹത്തിന് അല്ലാഹുവിൻ്റെ സന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. അതിന്നുമുമ്പുളള അദ്ദേഹത്തിൻ്റെ ജീവിതം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. അല്ലാഹുവിനെയോ വേദത്തെയോ പറ്റി അന്നൊന്നും നബി (ﷺ) അവരോട് യാതൊന്നും സംസാരിച്ചിരുന്നില്ല.