Skip to main content

وَيٰقَوْمِ لَآ اَسْـَٔلُكُمْ عَلَيْهِ مَالًاۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ وَمَآ اَنَا۠ بِطَارِدِ الَّذِيْنَ اٰمَنُوْاۗ اِنَّهُمْ مُّلٰقُوْا رَبِّهِمْ وَلٰكِنِّيْٓ اَرٰىكُمْ قَوْمًا تَجْهَلُوْنَ  ( هود: ٢٩ )

wayāqawmi
وَيَٰقَوْمِ
And O my people!
എന്‍റെ ജനങ്ങളേ
lā asalukum
لَآ أَسْـَٔلُكُمْ
not I ask (of) you
ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല
ʿalayhi
عَلَيْهِ
for it
ഇതി ന്‍റെ പേരില്‍, ഇതിനു
mālan
مَالًاۖ
any wealth
ഒരു ധനവും
in ajriya
إِنْ أَجْرِىَ
Not (is) my reward
എന്‍റെ പ്രതിഫലമല്ല
illā
إِلَّا
except
അല്ലാതെ, ഒഴികെ
ʿalā l-lahi
عَلَى ٱللَّهِۚ
from Allah
അല്ലാഹുവിന്‍റെ മേല്‍
wamā anā
وَمَآ أَنَا۠
And not I am
ഞാനല്ലതാനും
biṭāridi
بِطَارِدِ
going to drive away
ആട്ടിക്കളയുന്നവനേ
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟ۚ
those who believed
വിശ്വസിച്ചവരെ
innahum
إِنَّهُم
Indeed they
നിശ്ചയമായും അവര്‍
mulāqū
مُّلَٰقُوا۟
(will) be meeting
കണ്ടുമുട്ടുന്നവരാകുന്നു
rabbihim
رَبِّهِمْ
their Lord
അവരുടെ റബ്ബുമായി
walākinnī
وَلَٰكِنِّىٓ
but I
എങ്കിലും ഞാന്‍
arākum
أَرَىٰكُمْ
see you
നിങ്ങളെ ഞാന്‍ കാണുന്നു
qawman
قَوْمًا
(are) a people
ഒരു ജനതയായി
tajhalūna
تَجْهَلُونَ
ignorant
അറിയാത്ത (വിഡ്ഢികളായ).

Wa yaa qawmi laaa as'alukum 'alaihi maalan in ajriya illaa 'alal laah; wa maaa ana bitaaridil lazeena aamanoo; innahum mulaaqoo Rabbihim wa laakinneee araakum qawman tajhaloon (Hūd 11:29)

English Sahih:

And O my people, I ask not of you for it any wealth. My reward is not but from Allah. And I am not one to drive away those who have believed. Indeed, they will meet their Lord, but I see that you are a people behaving ignorantly. (Hud [11] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്. (ഹൂദ് [11] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല.[1] തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌.[2] എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌[3]

[1] നൂഹ്‌നബി(عليه السلام)യുടെ കൂടെ അണിനിരന്നിട്ടുളളത് അധസ്ഥിതരായ കുറച്ച് പേര്‍ മാത്രമാണെന്ന് പറഞ്ഞ് പരിഹസിക്കുകയും, അവരെ ആട്ടിയോടിച്ചാല്‍ തങ്ങളും കൂടെ ചേരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത പ്രമാണിമാര്‍ക്കുളള മറുപടിയാണിത്.
[2] അവര്‍ അധസ്ഥിതരോ ഉന്നതരോ എന്ന് അപ്പോള്‍ അല്ലാഹു തീരുമാനിച്ചുകൊളളും.
[3] വിവരക്കേട് പറ്റിയത് പാവപ്പെട്ട സത്യവിശ്വാസികള്‍ക്കല്ല ആഢ്യന്മാര്‍ക്കാണ്.