Skip to main content

قَالَ اِنَّمَآ اَشْكُوْا بَثِّيْ وَحُزْنِيْٓ اِلَى اللّٰهِ وَاَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ  ( يوسف: ٨٦ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innamā ashkū
إِنَّمَآ أَشْكُوا۟
"Only I complain
ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു
bathī
بَثِّى
(of) my suffering
എന്‍റെ വേവലാതി
waḥuz'nī
وَحُزْنِىٓ
and my grief
എന്‍റെ വ്യസനവും
ilā l-lahi
إِلَى ٱللَّهِ
to Allah
അല്ലാഹുവിലേക്കു (മാത്രം)
wa-aʿlamu
وَأَعْلَمُ
and I know
ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം
mina l-lahi
مِنَ ٱللَّهِ
from Allah
അല്ലാഹുവില്‍നിന്നു
mā lā taʿlamūna
مَا لَا تَعْلَمُونَ
what not you know
നിങ്ങള്‍(ക്കു) അറിയാത്തതു.

Qaala innamaaa ashkoo bassee wa huzneee ilal laahi wa a'lamu minal laahi maa laa ta'lamoon (Yūsuf 12:86)

English Sahih:

He said, "I only complain of my suffering and my grief to Allah, and I know from Allah that which you do not know. (Yusuf [12] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു. (യൂസുഫ് [12] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്.‌[1]

[1] യൂസുഫ് നബി(عليه السلام) ചെറുപ്പത്തില്‍ കണ്ട സ്വപ്നവും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമൊക്കെ അസാധാരണമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തെ കൈവെടിയുകയില്ലെന്ന ശുഭാപ്തി വിശ്വാസവുമുണ്ട്. എന്നാലും അല്ലാഹു അറിയിച്ചു കൊടുക്കുന്നതുവരെ അദൃശ്യ കാര്യങ്ങളെ പറ്റി കൃത്യമായി ആര്‍ക്കും അറിയാനാവില്ല; പ്രവാചകന്മാര്‍ക്ക് പോലും.