Skip to main content

وَاِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاۤءَ رَحْمَةٍ مِّنْ رَّبِّكَ تَرْجُوْهَا فَقُلْ لَّهُمْ قَوْلًا مَّيْسُوْرًا  ( الإسراء: ٢٨ )

wa-immā tuʿ'riḍanna
وَإِمَّا تُعْرِضَنَّ
And if you turn away
നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം
ʿanhumu
عَنْهُمُ
from them
അവരെപ്പറ്റി, അവരില്‍ നിന്നു
ib'tighāa
ٱبْتِغَآءَ
seeking
ആഗ്രഹിച്ചു (തേടി)ക്കൊണ്ടു
raḥmatin
رَحْمَةٍ
mercy
വല്ല കാരുണ്യവും (അനുഗ്രഹവും)
min rabbika
مِّن رَّبِّكَ
from your Lord
നിന്റെ റബ്ബിങ്കല്‍നിന്നു
tarjūhā
تَرْجُوهَا
which you expect
നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു
faqul
فَقُل
then say
എന്നാല്‍ പറയുക
lahum
لَّهُمْ
to them
അവരോടു
qawlan
قَوْلًا
a word
വാക്കു
maysūran
مَّيْسُورًا
gentle
എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള)

Wa immaa turidanna 'anhumub tighaaa'a rahmatim mir rabbika tarjoohaa faqul lahum qawlam maisooraa (al-ʾIsrāʾ 17:28)

English Sahih:

And if you [must] turn away from them [i.e., the needy] awaiting mercy from your Lord which you expect, then speak to them a gentle word. (Al-Isra [17] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥനില്‍ നിന്ന് നീയാഗ്രഹിക്കുന്ന അനുഗ്രഹം പ്രതീക്ഷിച്ച് നിനക്ക് അവരുടെ ആവശ്യം അവഗണിക്കേണ്ടിവന്നാല്‍ നീ അവരോട് സൗമ്യമായി ആശ്വാസവാക്കു പറയണം. (അല്‍ഇസ്റാഅ് [17] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൗമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക.[1]

[1] മേല്‍പറഞ്ഞവരുടെ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റിക്കൊടുക്കാന്‍ നിനക്ക് കഴിയാതെ വരുന്നപക്ഷം അവരുടെ അപേക്ഷ അവഗണിക്കേണ്ടി വന്നേക്കും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും, അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കുന്ന പക്ഷം അവരുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന ആഗ്രഹമുണ്ടായിരിക്കണം. അവര്‍ക്ക് സൗമ്യമായ ഭാഷയില്‍ മറുപടി നല്‍കുകയും വേണം.