Skip to main content

اُولٰۤىِٕكَ الَّذِيْنَ يَدْعُوْنَ يَبْتَغُوْنَ اِلٰى رَبِّهِمُ الْوَسِيْلَةَ اَيُّهُمْ اَقْرَبُ وَيَرْجُوْنَ رَحْمَتَهٗ وَيَخَافُوْنَ عَذَابَهٗۗ اِنَّ عَذَابَ رَبِّكَ كَانَ مَحْذُوْرًا  ( الإسراء: ٥٧ )

ulāika
أُو۟لَٰٓئِكَ
Those
അക്കൂട്ടര്‍
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
whom they call
അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ
yabtaghūna
يَبْتَغُونَ
seek
അവര്‍ തേടുന്നു, അന്വേഷിക്കുന്നു
ilā rabbihimu
إِلَىٰ رَبِّهِمُ
to their Lord
അവരുടെ റബ്ബിങ്കലേക്കു
l-wasīlata
ٱلْوَسِيلَةَ
the means of access
സമീപനമാര്‍ഗ്ഗം (മാദ്ധ്യമം)
ayyuhum
أَيُّهُمْ
which of them
അവരില്‍ ഏതോ (അവര്‍)
aqrabu
أَقْرَبُ
(is) nearest
ഏറ്റവും അടുത്തവര്‍
wayarjūna
وَيَرْجُونَ
and they hope
അവര്‍ അഭിലഷിക്കുക (ആശിക്കുക - പ്രതീക്ഷിക്കുക)യും ചെയ്യുന്നു
raḥmatahu
رَحْمَتَهُۥ
(for) His mercy
അവന്റെ കാരുണ്യം
wayakhāfūna
وَيَخَافُونَ
and fear
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
ʿadhābahu
عَذَابَهُۥٓۚ
His punishment
അവന്റെ ശിക്ഷയെ
inna ʿadhāba
إِنَّ عَذَابَ
Indeed (the) punishment
നിശ്ചയമായും ശിക്ഷ
rabbika
رَبِّكَ
(of) your Lord
നിന്റെ റബ്ബിന്റെ
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
maḥdhūran
مَحْذُورًا
(ever) feared
ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് - കരുതിയിരിക്കേണ്ടത്)

Ulaaa'ikal lazeena yad'oona yabtaghoona ilaa Rabbihimul waseelata ayyuhum aqrabu wa yarjoona rahmatahoo wa yakhaafoona 'azaabah; inna 'azaaba rabbika kaana mahzooraa (al-ʾIsrāʾ 17:57)

English Sahih:

Those whom they invoke seek means of access to their Lord, [striving as to] which of them would be nearest, and they hope for His mercy and fear His punishment. Indeed, the punishment of your Lord is ever feared. (Al-Isra [17] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇക്കൂട്ടര്‍ ആരെയാണോ വിളിച്ചുപ്രാര്‍ഥിക്കുന്നത് അവര്‍ സ്വയംതന്നെ തങ്ങളുടെ നാഥന്റെ സാമീപ്യംനേടാന്‍ വഴിതേടിക്കൊണ്ടിരിക്കുകയാണ്. അവരില്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവര്‍പോലും അവന്റെ കാരുണ്യം കൊതിക്കുന്നു. അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ നാഥന്റെ ശിക്ഷ പേടിക്കപ്പെടേണ്ടതുതന്നെ; തീര്‍ച്ച. (അല്‍ഇസ്റാഅ് [17] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌.[1] അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

[1] മലക്കുകളോടും മഹാത്മാക്കളോടും മറ്റും പ്രാര്‍ഥിക്കുന്നവരുടെ വിഡ്ഢിത്തമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്. അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരാണ്. എന്നിരിക്കെ അവരെ സ്‌നേഹിക്കുന്നവര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതിന് എന്തുണ്ട് ന്യായം?