Skip to main content

اِذْ اَوَى الْفِتْيَةُ اِلَى الْكَهْفِ فَقَالُوْا رَبَّنَآ اٰتِنَا مِنْ لَّدُنْكَ رَحْمَةً وَّهَيِّئْ لَنَا مِنْ اَمْرِنَا رَشَدًا  ( الكهف: ١٠ )

idh awā
إِذْ أَوَى
When retreated
അഭയം പ്രാപിച്ചപ്പോള്‍, ചെന്നു ചേര്‍ന്നപ്പോള്‍
l-fit'yatu
ٱلْفِتْيَةُ
the youths
(ആ) യുവാക്കള്‍
ilā l-kahfi
إِلَى ٱلْكَهْفِ
to the cave
ഗുഹയിലേക്കു
faqālū
فَقَالُوا۟
and they said
അപ്പോള്‍ അവര്‍ പറഞ്ഞു
rabbanā
رَبَّنَآ
"Our Lord!
ഞങ്ങളുടെ റബ്ബേ, രക്ഷിതാവേ
ātinā
ءَاتِنَا
Grant us
ഞങ്ങള്‍ക്കു നല്‍കേണമേ
min ladunka
مِن لَّدُنكَ
from Yourself
നിന്റെ പക്കല്‍ നിന്നു
raḥmatan
رَحْمَةً
Mercy
കാരുണ്യം, ദയ, അനുഗ്രഹം
wahayyi
وَهَيِّئْ
and facilitate
സജ്ജമാക്കി (ഒരുക്കി) ത്തരുകയും വേണമേ
lanā
لَنَا
for us
ഞങ്ങള്‍ക്കു
min amrinā
مِنْ أَمْرِنَا
[from] our affair
ഞങ്ങളുടെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു
rashadan
رَشَدًا
(in the) right way"
നേര്‍മ്മാര്‍ഗ്ഗം, തന്റേടം

Iz awal fityatu ilal Kahfi faqaaloo Rabbanaaa aatinaa mil ladunka rahmatanw wa haiyi' lanaa min amrinaa rashadaa (al-Kahf 18:10)

English Sahih:

[Mention] when the youths retreated to the cave and said, "Our Lord, grant us from Yourself mercy and prepare for us from our affair right guidance." (Al-Kahf [18] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൗകര്യമൊരുക്കിത്തരേണമേ.'' (അല്‍കഹ്ഫ് [18] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം![1] അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.

[1] അല്ലാഹുവിനെ മാത്രം ആരാധിച്ച ഉറച്ച വിശ്വാസികളായിരുന്നു ഈ ചെറുപ്പക്കാര്‍. ഏകനായ അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന ഇസ്‌ലാമിക ആദർശത്തിൻ്റെ കടുത്ത ശത്രുവായിരുന്നു അവരുടെ നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് രാജാവ്. വിഗ്രഹാരാധന നടത്താന്‍ തയ്യാറില്ലാത്തവരെയൊക്കെ കൊന്നുകളയാന്‍ രാജാവ് ഉത്തരവിട്ടപ്പോഴാണ് ഈ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയം തേടിയത്.