Wa rabatnaa 'alaa quloo bihim iz qaamoo faqaaloo Rabbunaa Rabbus samaawaati wal ardi lan nad'uwa min dooniheee ilaahal laqad qulnaaa izan shatataa (al-Kahf 18:14)
And We bound [i.e., made firm] their hearts when they stood up and said, "Our Lord is the Lord of the heavens and the earth. Never will we invoke besides Him any deity. We would have certainly spoken, then, an excessive transgression. (Al-Kahf [18] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ഞങ്ങളുടെ നാഥന് ആകാശഭൂമികളുടെ നാഥനാണ്. അവനെവിട്ട് മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും'' എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി. (അല്‍കഹ്ഫ് [18] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവന്നു പുറമെ യാതൊരു ഇലാഹിനോടും ഞങ്ങള്‍ പ്രാര്ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും' എന്ന് അവര്‍ എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.
2 Mokhtasar Malayalam
അവരുടെ ഹൃദയങ്ങൾക്ക് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നാം ശക്തിയും സ്ഥൈര്യവും നൽകി. അതിന് വേണ്ടി തങ്ങളുടെ നാടുകൾ ഉപേക്ഷിക്കാനുള്ള ക്ഷമയും പകർന്നു നൽകി. (അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന രാജാവിന് മുൻപിൽ അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നവരാണ് തങ്ങൾ എന്ന് എഴുന്നേറ്റു നിന്ന് പരസ്യമാക്കിയ സന്ദർഭത്തിലായിരുന്നു അത്. അവർ രാജാവിനോട് പറഞ്ഞു: ഞങ്ങൾ വിശ്വസിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന് പുറമെ നിരർത്ഥകമായി കെട്ടിയുണ്ടാക്കപ്പെട്ട ആരാധ്യന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല. അങ്ങനെ അവന് പുറമെ ആരെയെങ്കിലും ഞങ്ങൾ ആരാധിക്കുന്നുവെങ്കിൽ സത്യത്തിൽ നിന്ന് വളരെ അകലെ നിലകൊള്ളുന്ന ഒരു വാക്ക് തന്നെയായിരിക്കും ഞങ്ങൾ പറഞ്ഞിരിക്കുക.