Skip to main content

وَكَذٰلِكَ اَعْثَرْنَا عَلَيْهِمْ لِيَعْلَمُوْٓا اَنَّ وَعْدَ اللّٰهِ حَقٌّ وَّاَنَّ السَّاعَةَ لَا رَيْبَ فِيْهَاۚ اِذْ يَتَنَازَعُوْنَ بَيْنَهُمْ اَمْرَهُمْ فَقَالُوا ابْنُوْا عَلَيْهِمْ بُنْيَانًاۗ رَبُّهُمْ اَعْلَمُ بِهِمْۗ قَالَ الَّذِيْنَ غَلَبُوْا عَلٰٓى اَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِدًا  ( الكهف: ٢١ )

wakadhālika
وَكَذَٰلِكَ
And similarly
അപ്രകാരം തന്നെ
aʿtharnā
أَعْثَرْنَا
We made known
നാം വെളിവാക്കിക്കൊടുത്തു
ʿalayhim
عَلَيْهِمْ
about them
അവരെ
liyaʿlamū
لِيَعْلَمُوٓا۟
that they might know
അവര്‍ അറിയുവാന്‍
anna waʿda l-lahi
أَنَّ وَعْدَ ٱللَّهِ
that (the) Promise (of) Allah
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം
ḥaqqun
حَقٌّ
(is) true
യഥാര്‍ത്ഥമാണ്, സത്യമാണ് (എന്ന്)
wa-anna l-sāʿata
وَأَنَّ ٱلسَّاعَةَ
and that (about) the Hour
നിശ്ചയമായും അന്ത്യസമയം (ലോകാവസാന ഘട്ടം)
lā rayba
لَا رَيْبَ
(there is) no doubt
സന്ദേഹമില്ല, സംശയമില്ല (എന്നും)
fīhā
فِيهَآ
in it
അതില്‍
idh yatanāzaʿūna
إِذْ يَتَنَٰزَعُونَ
When they disputed
അവര്‍ തര്‍ക്കിക്കുമ്പോള്‍
baynahum
بَيْنَهُمْ
among themselves
അവര്‍ തമ്മില്‍
amrahum
أَمْرَهُمْۖ
about their affair
അവരുടെ കാര്യത്തില്‍
faqālū
فَقَالُوا۟
and they said
അങ്ങിനെ അവര്‍ പറഞ്ഞു
ib'nū
ٱبْنُوا۟
"Construct
നിങ്ങള്‍ നിര്‍മ്മിക്കണം, സ്ഥാപിക്കണം
ʿalayhim
عَلَيْهِم
over them
അവരുടെ മേല്‍
bun'yānan
بُنْيَٰنًاۖ
a structure
ഒരു കെട്ടിടം
rabbuhum
رَّبُّهُمْ
Their Lord
അവരുടെ റബ്ബ്, രക്ഷിതാവ്
aʿlamu bihim
أَعْلَمُ بِهِمْۚ
knows best about them"
അവരെപ്പറ്റി കൂടുതല്‍ അറിയുന്നവനാണ്
qāla
قَالَ
Said
പറഞ്ഞു
alladhīna ghalabū
ٱلَّذِينَ غَلَبُوا۟
those who prevailed
വിജയം നേടിയവര്‍
ʿalā amrihim
عَلَىٰٓ أَمْرِهِمْ
in their matter
തങ്ങളുടെ കാര്യത്തില്‍
lanattakhidhanna
لَنَتَّخِذَنَّ
"Surely we will take
നമുക്കു ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും
ʿalayhim
عَلَيْهِم
over them
അവരുടെ മേല്‍
masjidan
مَّسْجِدًا
a place of worship"
ഒരു പള്ളി

Wa kazaalika a'sarnaa 'alaihim liya'lamooo anna wa'dal laahi haqqunw wa annas Saa'ata laa raiba feehaa iz yatanaaza'oona bainahum amrahum faqaalub noo 'alaihim bunyaanaa; Rabbuhum a'lamu bihim; qaalal lazeena ghalaboo 'alaaa amrihim lanat takhizanna 'alaihim masjidaa (al-Kahf 18:21)

English Sahih:

And similarly, We caused them to be found that they [who found them] would know that the promise of Allah is truth and that of the Hour there is no doubt. [That was] when they disputed among themselves about their affair and [then] said, "Construct over them a structure. Their Lord is most knowing about them." Said those who prevailed in the matter, "We will surely take [for ourselves] over them a masjid." (Al-Kahf [18] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അവരെ കണ്ടെത്താന്‍ നാം അവസരമൊരുക്കി. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യസമയം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവരറിയാന്‍ വേണ്ടി. അവരന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ച സന്ദര്‍ഭം ഓര്‍ക്കുക. ചിലര്‍ പറഞ്ഞു: ''നിങ്ങള്‍ അവര്‍ക്കുമീതെ ഒരു കെട്ടിടമുണ്ടാക്കുക. അവരെപ്പറ്റി നന്നായറിയുന്നവന്‍ അവരുടെ നാഥനാണ്.'' എന്നാല്‍ അവരുടെ കാര്യത്തില്‍ സ്വാധീനമുള്ളവര്‍ പറഞ്ഞു: ''നാം അവര്‍ക്കു മീതെ ഒരാരാധനാലയം ഉണ്ടാക്കുകതന്നെ ചെയ്യും.'' (അല്‍കഹ്ഫ് [18] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി.[1] അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക. അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.[2]

[1] ആഹാരപാനീയങ്ങളൊന്നും കഴിക്കാതെ മൂന്ന് നൂറ്റാണ്ടുകാലം ഒരുതരം ഉറക്കത്തിലാക്കിയശേഷം ഗുഹാവാസികളെ എഴുന്നേല്പിച്ച അല്ലാഹുവിന് ലോകാവസാനത്തെ തുടര്‍ന്ന് മനുഷ്യരെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് ഈ സംഭവത്തിന്നു സാക്ഷിയായ ഏതൊരാള്‍ക്കും വ്യക്തമാകും.
[2] എഴുന്നേല്പിക്കപ്പെട്ട യുവാക്കള്‍ ഏറെത്താമസിയാതെ മരിച്ചുവെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ അവരുടെ സ്മരണ നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. അവരുടെ ഗുഹയുടെ സമീപം ഒരു കെട്ടിടം നിര്‍മിക്കാമെന്ന് ഒരു വിഭാഗം നിര്‍ദേശിച്ചു. പ്രബലമായ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി നിര്‍മ്മിക്കാമെന്നായിരുന്നു.