Skip to main content

وَعُرِضُوْا عَلٰى رَبِّكَ صَفًّاۗ لَقَدْ جِئْتُمُوْنَا كَمَا خَلَقْنٰكُمْ اَوَّلَ مَرَّةٍۢ ۖبَلْ زَعَمْتُمْ اَلَّنْ نَّجْعَلَ لَكُمْ مَّوْعِدًا  ( الكهف: ٤٨ )

waʿuriḍū
وَعُرِضُوا۟
And they will be presented
അവര്‍ കാണിക്കപ്പെടും (അവരെ കൊണ്ടുവരും)
ʿalā rabbika
عَلَىٰ رَبِّكَ
before your Lord
നിന്റെ രക്ഷിതാവിന്റെ അടുക്കല്‍
ṣaffan
صَفًّا
(in) rows
അണിയായി, വരിയായി
laqad ji'tumūnā
لَّقَدْ جِئْتُمُونَا
"Certainly you have come to Us
തീര്‍ച്ചയായും നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു
kamā khalaqnākum
كَمَا خَلَقْنَٰكُمْ
as We created you
നാം നിങ്ങളെ സൃഷ്‌ടിച്ചപോലെ
awwala marratin
أَوَّلَ مَرَّةٍۭۚ
the first time
ആദ്യപ്രാവശ്യം, ഒന്നാം പ്രാവശ്യം
bal
بَلْ
Nay
പക്ഷേ, എങ്കിലും, എന്നാല്‍
zaʿamtum
زَعَمْتُمْ
you claimed
നിങ്ങള്‍ ജല്‍പിച്ചു
allan najʿala
أَلَّن نَّجْعَلَ
that not We made
നാം ഏര്‍പ്പെടുത്തുകയില്ലതന്നെ എന്നു, നിശ്ചയിക്കുകയില്ലെന്നു
lakum
لَكُم
for you
നിങ്ങള്‍ക്കു
mawʿidan
مَّوْعِدًا
an appointment"
ഒരു നിശ്ചിത സമയം (ഹാജറാകുന്ന സമയം.)

Wa 'uridoo 'alaa Rabbika saffaa, laqad ji'tumoonaa kamaa khalaqnaakum awala marrah; bal za'amtum allannaj'ala lakum maw'idaa (al-Kahf 18:48)

English Sahih:

And they will be presented before your Lord in rows, [and He will say], "You have certainly come to Us just as We created you the first time. But you claimed that We would never make for you an appointment." (Al-Kahf [18] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന്‍ പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭം നിങ്ങള്‍ക്കു നാം ഉണ്ടാക്കുകയേയില്ല എന്നാണല്ലോ നിങ്ങള്‍ വാദിച്ചുകൊണ്ടിരുന്നത്. (അല്‍കഹ്ഫ് [18] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ രക്ഷിതാവിന്‍റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (അന്നവന്‍ പറയും:) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്തുവന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നാം ഒരു നിശ്ചിത സമയം[1] ഏര്‍പെടുത്തുകയേയില്ല എന്ന് നിങ്ങള്‍ ജല്‍പിക്കുകയാണ് ചെയ്തത്‌.

[1] എല്ലാ കര്‍മങ്ങളുടെയും കണക്കുനോക്കി പ്രതിഫലം നൽകുന്ന സന്ദര്‍ഭത്തെപ്പറ്റിയത്രെ സൂചന.