۞ سَيَقُوْلُ السُّفَهَاۤءُ مِنَ النَّاسِ مَا وَلّٰىهُمْ عَنْ قِبْلَتِهِمُ الَّتِيْ كَانُوْا عَلَيْهَا ۗ قُلْ لِّلّٰهِ الْمَشْرِقُ وَالْمَغْرِبُۗ يَهْدِيْ مَنْ يَّشَاۤءُ اِلٰى صِرَاطٍ مُّسْتَقِيْمٍ ( البقرة: ١٤٢ )
Sayaqoolus sufahaaa'u minan naasi maa wallaahum 'an Qiblatihimul latee kaanoo 'alaihaa; qulo lillaahil mashriqu walmaghrib; yahdee mai yashaaa'u ilaa Siraatim Mustaqeem (al-Baq̈arah 2:142)
English Sahih:
The foolish among the people will say, "What has turned them away from their qiblah, which they used to face?" Say, "To Allah belongs the east and the west. He guides whom He wills to a straight path." (Al-Baqarah [2] : 142)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂഢന്മാരായ ചിലയാളുകള്‍ ചോദിക്കുന്നു: ''അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്‌ലയില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്?'' പറയുക: ''കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.'' (അല്‍ബഖറ [2] : 142)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഇവര്‍ ഇതുവരെ (നമസ്കാരവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും.[1] (നബിയേ,) പറയുക : അല്ലാഹുവിൻ്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
[1] ബൈത്തുല്‍ മുഖദ്ദസ് അഥവാ മസ്ജിദുല്‍ അഖ്‌സായിലേക്ക് തിരിഞ്ഞുകൊണ്ട് നമസ്‌കരിക്കാനായിരുന്നു മുസ്‌ലിംകള്‍ ആദ്യകാലത്ത് കല്പിക്കപ്പെട്ടിരുന്നത്. മദീനാ ജീവിതത്തിലെ രണ്ടാമത്തെ വര്‍ഷമാണ് കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുവാന്‍ അല്ലാഹുവിൻ്റെ കല്പന ലഭിച്ചത്.