Skip to main content

وَاِذْ وٰعَدْنَا مُوْسٰىٓ اَرْبَعِيْنَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْۢ بَعْدِهٖ وَاَنْتُمْ ظٰلِمُوْنَ  ( البقرة: ٥١ )

wa-idh wāʿadnā
وَإِذْ وَٰعَدْنَا
And when We appointed
നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം
mūsā
مُوسَىٰٓ
(for) Musa
മൂസായോട്
arbaʿīna
أَرْبَعِينَ
forty
നാല്‍പത്
laylatan
لَيْلَةً
nights
രാത്രി (ദിവസം)
thumma
ثُمَّ
Then
പിന്നെ
ittakhadhtumu
ٱتَّخَذْتُمُ
you took
നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു
l-ʿij'la
ٱلْعِجْلَ
the calf
പശുക്കുട്ടിയെ
min baʿdihi
مِنۢ بَعْدِهِۦ
from after him
അദ്ദേഹത്തിന് ശേഷം
wa-antum
وَأَنتُمْ
and you
നിങ്ങള്‍ (ആയിക്കൊണ്ട്)
ẓālimūna
ظَٰلِمُونَ
(were) wrongdoers
അക്രമികള്‍

Wa iz waa'adnaa Moosaaa arba'eena lailatan summattakhaztumul 'ijla mim ba'dihee wa antum zaalimoon (al-Baq̈arah 2:51)

English Sahih:

And [recall] when We made an appointment with Moses for forty nights. Then you took [for worship] the calf after him [i.e., his departure], while you were wrongdoers. (Al-Baqarah [2] : 51)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (അല്‍ബഖറ [2] : 51)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും[1] അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).

[1] അല്ലാഹുവിൻ്റെ ഗ്രന്ഥം ഏറ്റുവാങ്ങുന്നതിനുവേണ്ടി മൂസാനബി(عليه السلام) സീനാ പര്‍വതത്തില്‍ പ്രാര്‍ഥനാ നിരതനായിക്കൊണ്ട് കാത്തിരിക്കാന്‍ കല്പിക്കപ്പെട്ട അവധിയാണ് നാല്പത് ദിവസം. സഹോദരന്‍ ഹാറൂന്‍ നബി(عليه السلام)യെയും ഇസ്‌റാഈല്യരെയും താഴ്‌വരയില്‍ നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം പര്‍വതത്തിലേക്ക്‌പോയത്. എന്നാല്‍ സ്വര്‍ണനിര്‍മിതമായ ഒരു ശബ്ദമുണ്ടാക്കുന്ന കാളക്കുട്ടിയെ കണ്ടതോടെ മൂസാനബി(عليه السلام) പഠിപ്പിച്ച തൗഹീദ് മറന്നുകൊണ്ട് അവര്‍ അതിനെ പൂജിക്കാന്‍ തുടങ്ങുകയാണുണ്ടായത്.