Skip to main content

فَاسْتَجَبْنَا لَهٗ فَكَشَفْنَا مَا بِهٖ مِنْ ضُرٍّ وَّاٰتَيْنٰهُ اَهْلَهٗ وَمِثْلَهُمْ مَّعَهُمْ رَحْمَةً مِّنْ عِنْدِنَا وَذِكْرٰى لِلْعٰبِدِيْنَ ۚ  ( الأنبياء: ٨٤ )

fa-is'tajabnā
فَٱسْتَجَبْنَا
So We responded
അപ്പോള്‍ നാം ഉത്തരം നല്‍കി
lahu
لَهُۥ
to him
അദ്ദേഹത്തിനു
fakashafnā
فَكَشَفْنَا
and We removed
അങ്ങിനെ നാം അകറ്റി, നീക്കി, തുറവിയാക്കി
mā bihi
مَا بِهِۦ
what (was) on him
അദ്ദേഹത്തിലുള്ളതിനെ
min ḍurrin
مِن ضُرٍّۖ
of (the) adversity
കഷ്ടപ്പാടായിട്ടു, വിഷമത്തില്‍പെട്ടതായി
waātaynāhu
وَءَاتَيْنَٰهُ
And We gave him
അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു
ahlahu
أَهْلَهُۥ
his family
തന്റെ വീട്ടുകാരെ, സ്വന്തക്കാരെ
wamith'lahum
وَمِثْلَهُم
and (the) like thereof
അവരുടെ അത്രയും
maʿahum
مَّعَهُمْ
with them
അവരോടൊപ്പം
raḥmatan
رَحْمَةً
(as) Mercy
കാരുണ്യമായിട്ട്
min ʿindinā
مِّنْ عِندِنَا
from Ourselves from Ourselves
നമ്മുടെ പക്കല്‍നിന്നുള്ള
wadhik'rā
وَذِكْرَىٰ
and a reminder
ഉപദേശവും, സ്മരണയും
lil'ʿābidīna
لِلْعَٰبِدِينَ
for the worshippers
ആരാധന ചെയ്യുന്നവര്‍ക്കു, ആരാധകന്‍മാര്‍ക്കു

Fastajabnaa lahoo fakashaf naa maa bihee min durrinw wa aatainaahu ahlahoo wa mislahum ma'ahum rahmatam min 'indinaa wa zikraa lil'aabideen (al-ʾAnbiyāʾ 21:84)

English Sahih:

So We responded to him and removed what afflicted him of adversity. And We gave him [back] his family and the like thereof with them as mercy from Us and a reminder for the worshippers [of Allah]. (Al-Anbya [21] : 84)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വഴിപ്പെടുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും. (അല്‍അമ്പിയാഅ് [21] : 84)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.[1] നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്‌.

[1] അദ്ദേഹത്തിന്റെ മരിച്ചുപോയ മക്കള്‍ക്ക് പകരം കൂടുതല്‍ മക്കളെ അല്ലാഹു ജനിപ്പിക്കുകയും, അകന്നുപോയ ബന്ധുമിത്രാദികളെ അവന്‍ അടുപ്പിച്ചുകൊണ്ടുവരികയും ചെയ്തു. മരിച്ചുപോയ മക്കളെ തന്നെ അല്ലാഹു അദ്ദേഹത്തിന്നുവേണ്ടി ജീവിപ്പിച്ചുവെന്നാണ് പല വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുള്ളത്.
അയ്യൂബ് നബി(عليه السلام)യുടെ ക്ഷമ അല്ലാഹു പരീക്ഷിക്കുകയായിരുന്നു. രോഗങ്ങളും സന്താനനഷ്ടവും ധനനഷ്ടവുമൊന്നും ആ മഹാനായ നബിയുടെ ക്ഷമ കെടുത്തിയില്ല. അപാരമായ ആ ക്ഷമക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകുക തന്നെചെയ്തു.