Skip to main content

مَنْ كَانَ يَظُنُّ اَنْ لَّنْ يَّنْصُرَهُ اللّٰهُ فِى الدُّنْيَا وَالْاٰخِرَةِ فَلْيَمْدُدْ بِسَبَبٍ اِلَى السَّمَاۤءِ ثُمَّ لْيَقْطَعْ فَلْيَنْظُرْ هَلْ يُذْهِبَنَّ كَيْدُهٗ مَا يَغِيْظُ   ( الحج: ١٥ )

man kāna
مَن كَانَ
Whoever [is]
ആരെങ്കിലും ആയാല്‍
yaẓunnu
يَظُنُّ
thinks
വിചാരിക്കുന്ന
an lan yanṣurahu
أَن لَّن يَنصُرَهُ
that not Allah will help him
അവനെ സഹായിക്കുന്നതേ അല്ല എന്ന്
l-lahu
ٱللَّهُ
Allah will help him
അല്ലാഹു
fī l-dun'yā
فِى ٱلدُّنْيَا
in the world
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
and the Hereafter
പരലോകത്തിലും
falyamdud
فَلْيَمْدُدْ
then let him extend
എന്നാലവന്‍ നീട്ടിയിട്ട് കൊള്ളട്ടെ
bisababin
بِسَبَبٍ
a rope
ഒരു കയറിനെ, ഒരു ബന്ധത്തെ
ilā l-samāi
إِلَى ٱلسَّمَآءِ
to the sky
ഉപരിഭാഗത്തേക്ക്, വാനത്തിലേക്ക്
thumma
ثُمَّ
then
പിന്നെ
l'yaqṭaʿ
لْيَقْطَعْ
let him cut off
അവന്‍ മുറിച്ചുകൊള്ളട്ടെ
falyanẓur
فَلْيَنظُرْ
then let him see
എന്നിട്ടവന്‍ നോക്കട്ടെ
hal yudh'hibanna
هَلْ يُذْهِبَنَّ
whether will remove
നിശ്ചയമായും പൊക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്നു)
kayduhu
كَيْدُهُۥ
his plan
അവന്റെ തന്ത്രം, ഉപായം
mā yaghīẓu
مَا يَغِيظُ
what enrages
ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ)

Man kaana yazunnu allai yansurahul laahu fid dunyaa wal aakhirati fal yamdud bisababin ilas samaaa'i summal yaqta' falyanzur hal yuzhibanna kaiduhoo maa yagheez (al-Ḥajj 22:15)

English Sahih:

Whoever should think that Allah will not support him [i.e., Prophet Muhammad (^)] in this world and the Hereafter – let him extend a rope to the ceiling, then cut off [his breath], and let him see: will his effort remove that which enrages [him]? (Al-Hajj [22] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കുകയില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ. (അല്‍ഹജ്ജ് [22] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ.[1] എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ.

[1] 'നബിയെ അല്ലാഹു സഹായിക്കുകയേ ഇല്ലെന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ മുകള്‍ഭാഗത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് അവന്‍ ആത്മഹത്യ ചെയ്തുകൊള്ളട്ടെ' എന്നാണ് ഒട്ടേറെ വ്യാഖ്യാതാക്കള്‍ വ്യാഖ്യാനം നല്കിയിട്ടുള്ളത്.