Skip to main content

لِّيَشْهَدُوْا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللّٰهِ فِيْٓ اَيَّامٍ مَّعْلُوْمٰتٍ عَلٰى مَا رَزَقَهُمْ مِّنْۢ بَهِيْمَةِ الْاَنْعَامِۚ فَكُلُوْا مِنْهَا وَاَطْعِمُوا الْبَاۤىِٕسَ الْفَقِيْرَ ۖ  ( الحج: ٢٨ )

liyashhadū
لِّيَشْهَدُوا۟
That they may witness
അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി
manāfiʿa
مَنَٰفِعَ
benefits
പ്രയോജനകരമായ കാര്യങ്ങളില്‍
lahum
لَهُمْ
for them
അവര്‍ക്ക്
wayadhkurū
وَيَذْكُرُوا۟
and mention
അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും
is'ma l-lahi
ٱسْمَ ٱللَّهِ
(the) name (of) Allah
അല്ലാഹുവിന്റെ നാമം
fī ayyāmin
فِىٓ أَيَّامٍ
on days
ചില ദിവസങ്ങളില്‍
maʿlūmātin
مَّعْلُومَٰتٍ
known
അറിയപ്പെട്ടവയായ, നിശ്ചിത
ʿalā mā razaqahum
عَلَىٰ مَا رَزَقَهُم
over what He has provided them
അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍
min bahīmati l-anʿāmi
مِّنۢ بَهِيمَةِ ٱلْأَنْعَٰمِۖ
of (the) beast (of) cattle
കന്നുകാലി മൃഗങ്ങളില്‍നിന്നു
fakulū
فَكُلُوا۟
So eat
അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക
min'hā
مِنْهَا
of them
അതില്‍നിന്നു
wa-aṭʿimū
وَأَطْعِمُوا۟
and feed
നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍
l-bāisa
ٱلْبَآئِسَ
the miserable
പരവശനു, കഷ്ടപ്പെട്ടവന്നു
l-faqīra
ٱلْفَقِيرَ
the poor
ദരിദ്രനായ

Li yashhadoo manaafi'a lahum wa yazkurus mal laahi feee ayyaamimma'loomaatin 'alaa maa razaqahum mim baheematil an'aami fakuloo minhaa wa at'imul baaa'isal faqeer (al-Ḥajj 22:28)

English Sahih:

That they may witness [i.e., attend] benefits for themselves and mention the name of Allah on known [i.e., specific] days over what He has provided for them of [sacrificial] animals. So eat of them and feed the miserable and poor. (Al-Hajj [22] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക. (അല്‍ഹജ്ജ് [22] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍[1] അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരി(ച്ചു കൊണ്ട് ബലികഴി)ക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.

[1] ഹജ്ജ് കൊണ്ട് ജനങ്ങള്‍ക്ക് ആത്മീയവും ഭൗതികവുമായ ധാരാളം പ്രയോജനങ്ങളുണ്ട്. മഹത്തായ പുണ്യകര്‍മങ്ങളിലൂടെ അവര്‍ക്ക് അല്ലാഹുവിന്റെ പ്രീതി നേടാന്‍ കഴിയുന്നു. വിവിധ ദേശക്കാരും വര്‍ണ്ണക്കാരും ഭാഷക്കാരുമായ ആളുകളെ അടുത്തറിയാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കുന്നു. വിവിധ നാട്ടുകാരായ തീര്‍ത്ഥാടകര്‍ അവരവരുടെ നാട്ടിലെ ഉല്പന്നങ്ങളുമായി അവിടെ എത്തുന്നതിനാല്‍ കച്ചവടസംബന്ധമായ പ്രയോജനങ്ങളും ലഭിക്കുന്നു.