Skip to main content

ذٰلِكَ وَمَنْ يُّعَظِّمْ حُرُمٰتِ اللّٰهِ فَهُوَ خَيْرٌ لَّهٗ عِنْدَ رَبِّهٖۗ وَاُحِلَّتْ لَكُمُ الْاَنْعَامُ اِلَّا مَا يُتْلٰى عَلَيْكُمْ فَاجْتَنِبُوا الرِّجْسَ مِنَ الْاَوْثَانِ وَاجْتَنِبُوْا قَوْلَ الزُّوْرِ ۙ  ( الحج: ٣٠ )

dhālika
ذَٰلِكَ
That
അതാണ്‌
waman yuʿaẓẓim
وَمَن يُعَظِّمْ
and whoever honors
ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍
ḥurumāti l-lahi
حُرُمَٰتِ ٱللَّهِ
(the) sacred rites (of) Allah
അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ
fahuwa
فَهُوَ
then it
എന്നാലതു
khayrun lahu
خَيْرٌ لَّهُۥ
(is) best for him
അവന്നു ഗുണകരമാണ്
ʿinda rabbihi
عِندَ رَبِّهِۦۗ
near his Lord
തന്റെ റബ്ബിന്റെയടുക്കല്‍
wa-uḥillat
وَأُحِلَّتْ
And are made lawful
അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു
lakumu
لَكُمُ
to you
നിങ്ങള്‍ക്കു
l-anʿāmu
ٱلْأَنْعَٰمُ
the cattle
കന്നുകാലികള്‍ (ആടുമാടൊട്ടകങ്ങള്‍)
illā mā yut'lā
إِلَّا مَا يُتْلَىٰ
except what is recited
ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ
ʿalaykum
عَلَيْكُمْۖ
to you
നിങ്ങള്‍ക്കു
fa-ij'tanibū
فَٱجْتَنِبُوا۟
So avoid
ആകയാല്‍ വര്‍ജ്ജിക്കുവിന്‍
l-rij'sa
ٱلرِّجْسَ
the abomination
അശുദ്ധിയെ, മാലിന്യത്തെ
mina l-awthāni
مِنَ ٱلْأَوْثَٰنِ
of the idols
വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള
wa-ij'tanibū
وَٱجْتَنِبُوا۟
and avoid
വര്‍ജ്ജിക്കുകയും ചെയ്യുവിന്‍
qawla l-zūri
قَوْلَ ٱلزُّورِ
(the) word false
കള്ളം പറയുന്നതു, കള്ളവാക്കു

Zaalika wa mai yu'azzim hurumaatil laahi fahuwa khairul lahoo 'inda Rabbih; wa uhillat lakumul an'aamu illaa maa yutlaa 'alaikum fajtanibur rijsa minal awsaani wajtaniboo qawlaz zoor (al-Ḥajj 22:30)

English Sahih:

That [has been commanded], and whoever honors the sacred ordinances of Allah – it is best for him in the sight of his Lord. And permitted to you are the grazing livestock, except what is recited to you. So avoid the uncleanliness of idols and avoid false statement, (Al-Hajj [22] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക. (അല്‍ഹജ്ജ് [22] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.[1] ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.

[1] ഭക്ഷിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയെന്ന് സൂറഃ അല്‍മാഇദഃയില്‍ വിവരിച്ചിട്ടുണ്ട്.