Skip to main content

وَيَسْتَعْجِلُوْنَكَ بِالْعَذَابِ وَلَنْ يُّخْلِفَ اللّٰهُ وَعْدَهٗۗ وَاِنَّ يَوْمًا عِنْدَ رَبِّكَ كَاَلْفِ سَنَةٍ مِّمَّا تَعُدُّوْنَ   ( الحج: ٤٧ )

wayastaʿjilūnaka
وَيَسْتَعْجِلُونَكَ
And they ask you to hasten
അവര്‍ നിന്നോട് ധൃതികൂട്ടുന്നു
bil-ʿadhābi
بِٱلْعَذَابِ
the punishment
ശിക്ഷക്ക്, ശിക്ഷയെപ്പറ്റി
walan yukh'lifa
وَلَن يُخْلِفَ
But never will fail
ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല
l-lahu
ٱللَّهُ
Allah
അല്ലാഹു
waʿdahu
وَعْدَهُۥۚ
(in) His Promise
അവന്റെ നിശ്ചയം, കരാര്‍
wa-inna yawman
وَإِنَّ يَوْمًا
And indeed a day
നിശ്ചയമായും ഒരു ദിവസം
ʿinda rabbika
عِندَ رَبِّكَ
with your Lord
നിന്റെ റബ്ബിന്റെ അടുക്കല്‍
ka-alfi sanatin
كَأَلْفِ سَنَةٍ
(is) like a thousand year(s)
ആയിരം കൊല്ലംപോലെയാണ്
mimmā taʿuddūna
مِّمَّا تَعُدُّونَ
of what you count
നിങ്ങള്‍ എണ്ണിവരുന്ന തരത്തില്‍ ഉള്ള

Wa yasta'juloonaka bil'azaabi wa lany yukhlifal laahu wa'dah; wa inna yawman 'inda Rabbika ka'alfi sanatim mimmaa ta'uddoon (al-Ḥajj 22:47)

English Sahih:

And they urge you to hasten the punishment. But Allah will never fail in His promise. And indeed, a day with your Lord is like a thousand years of those which you count. (Al-Hajj [22] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ നിന്നോട് ശിക്ഷ വന്നുകിട്ടാന്‍ ധൃതികൂട്ടുന്നു. അല്ലാഹു തന്റെ വാഗ്ദാനം തെറ്റിക്കുകയില്ല. നിന്റെ നാഥന്റെയടുത്ത് ഒരു നാളെന്നത് നിങ്ങളെണ്ണും പോലുള്ള ആയിരംകൊല്ലങ്ങള്‍ക്കു തുല്യമാണ്. (അല്‍ഹജ്ജ് [22] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.[1]

[1] അനന്തകോടി നക്ഷത്രങ്ങളിലൊന്നു മാത്രമാണ് സൂര്യന്‍. സൂര്യന്റെ ഗ്രഹങ്ങളിലൊന്നായ ഭൂമിയില്‍, സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒരു സമയമാത്രയാണ് ദിവസം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ആസന്നമാകുന്നുവെന്ന് പറഞ്ഞാല്‍ ഒന്നോ രേണ്ടാ ദിവസത്തിന്നുള്ളില്‍ നടക്കുന്നതാണ് എന്നായിരിക്കും ഉദ്ദേശ്യം. എന്നാല്‍ ആദ്യവും അന്ത്യവും ഇല്ലാത്ത അല്ലാഹുവെ സംബന്ധിച്ചിടത്തോളം സമയം ഒരു നക്ഷത്രത്തിന്റെയോ ഗ്രഹത്തിന്റെയോ പരിമിതികളാല്‍ സീമിതമല്ല. അവനെ സംബന്ധിച്ചിടത്തോളം ഒരു ദിവസമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള ഒരു യുഗമായിരിക്കും.