Skip to main content

قُلْ اَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَۚ فَاِنْ تَوَلَّوْا فَاِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَّا حُمِّلْتُمْۗ وَاِنْ تُطِيْعُوْهُ تَهْتَدُوْاۗ وَمَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ الْمُبِيْنُ   ( النور: ٥٤ )

qul
قُلْ
Say
പറയുക
aṭīʿū l-laha
أَطِيعُوا۟ ٱللَّهَ
"Obey Allah
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍
wa-aṭīʿū l-rasūla
وَأَطِيعُوا۟ ٱلرَّسُولَۖ
and obey the Messenger
റസൂലിനെയും അനുസരിക്കുവിന്‍
fa-in tawallaw
فَإِن تَوَلَّوْا۟
but if you turn away
എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
fa-innamā ʿalayhi
فَإِنَّمَا عَلَيْهِ
then only upon him
എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു
mā ḥummila
مَا حُمِّلَ
(is) what (is) placed on him
അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ്
waʿalaykum
وَعَلَيْكُم
and on you
നിങ്ങളുടെ പേരിലായിരിക്കും
mā ḥummil'tum
مَّا حُمِّلْتُمْۖ
(is) what (is) placed on you
നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു
wa-in tuṭīʿūhu
وَإِن تُطِيعُوهُ
And if you obey him
നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍
tahtadū
تَهْتَدُوا۟ۚ
you will be guided
നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും
wamā ʿalā l-rasūli
وَمَا عَلَى ٱلرَّسُولِ
And not (is) on the Messenger
റസൂലിന്റെ പേരില്‍ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُ
except the conveyance
പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ
l-mubīnu
ٱلْمُبِينُ
[the] clear"
വ്യക്തമായ

Qul atee'ul laaha wa atee'ur Rasoola fa in tawallaw fa innamaa 'alaihi maa hummila wa 'alaikum maa hummiltum wa in tutee'oohu tahtadoo; wa maa'alar Rasooli illal balaaghul mubeen (an-Nūr 24:54)

English Sahih:

Say, "Obey Allah and obey the Messenger; but if you turn away – then upon him is only that [duty] with which he has been charged, and upon you is that with which you have been charged. And if you obey him, you will be [rightly] guided. And there is not upon the Messenger except the [responsibility for] clear notification." (An-Nur [24] : 54)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്. (അന്നൂര്‍ [24] : 54)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്‌. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.