Skip to main content

وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ اَنْ عَبَّدْتَّ بَنِيْٓ اِسْرَاۤءِيْلَ ۗ  ( الشعراء: ٢٢ )

watil'ka
وَتِلْكَ
And this
അതു,അതാകട്ടെ
niʿ'matun
نِعْمَةٌ
(is the) favor
ഒരു അനുഗ്രഹമാണ്
tamunnuhā
تَمُنُّهَا
with which you reproach
അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു
ʿalayya
عَلَىَّ
[on] me
എന്‍റെമേല്‍
an ʿabbadtta
أَنْ عَبَّدتَّ
that you have enslaved
നീ അടിമകളാക്കിയതിനാല്‍
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
(the) Children of Israel" (the) Children of Israel"
ഇസ്രാഈല്‍, സന്തതികളെ

Wa tilka ni'matun tamun nuhaa 'alaiya an 'abbatta Baneee Israaa'eel (aš-Šuʿarāʾ 26:22)

English Sahih:

And is this a favor of which you remind me – that you have enslaved the Children of Israel?" (Ash-Shu'ara [26] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്.'' (അശ്ശുഅറാഅ് [26] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ.[1]

[1] 'എനിക്ക് നീ ചെയ്തുതന്നതായി നീ എടുത്ത് പറയുന്ന അനുഗ്രഹം ഇസ്രായീല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചു എന്നതാണല്ലോ' എന്നുമാകാം അര്‍ത്ഥം.
ഫിര്‍ഔന്‍ മൂസാനബി(عليه السلام)ക്ക് ചെയ്തുകൊടുത്തതായി ചൂണ്ടിക്കാണിച്ച സഹായങ്ങളൊന്നും സദുദ്ദേശത്തോടുകൂടി ചെയ്തതല്ല. ഇസ്രായീല്യരുടെ നേരെ കാണിച്ച കൊടും ക്രൂരതയുടെ ഫലമായി ഉരുത്തിരിഞ്ഞ ചില സംഭവവികാസങ്ങളുടെ ഭാഗം മാത്രമാണ് അതൊക്കെ. അല്ലാഹുവിന്റെ അലംഘ്യമായ വിധി ഫിര്‍ഔനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഈ വസ്തുത വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് ഫിര്‍ഔന്റെ അവകാശവാദത്തെ മൂസാ നബി(عليه السلام) അപഹാസ്യമായി തള്ളിക്കളയുന്നു.