Skip to main content

وَابْتَغِ فِيْمَآ اٰتٰىكَ اللّٰهُ الدَّارَ الْاٰخِرَةَ وَلَا تَنْسَ نَصِيْبَكَ مِنَ الدُّنْيَا وَاَحْسِنْ كَمَآ اَحْسَنَ اللّٰهُ اِلَيْكَ وَلَا تَبْغِ الْفَسَادَ فِى الْاَرْضِ ۗاِنَّ اللّٰهَ لَا يُحِبُّ الْمُفْسِدِيْنَ  ( القصص: ٧٧ )

wa-ib'taghi
وَٱبْتَغِ
But seek
നീ തേടുക, അന്വേഷിക്കുക
fīmā ātāka
فِيمَآ ءَاتَىٰكَ
through what Allah has given you
നിനക്കു നല്‍കിയിട്ടുള്ളതില്‍
l-lahu
ٱللَّهُ
Allah has given you
അല്ലാഹു
l-dāra l-ākhirata
ٱلدَّارَ ٱلْءَاخِرَةَۖ
the home (of) the Hereafter
പരലോകത്തെ, പരലോകഭവനം
walā tansa
وَلَا تَنسَ
and (do) not forget
നീ വിസ്മരിക്കുകയും വേണ്ടാ
naṣībaka
نَصِيبَكَ
your share
നിന്‍റെ പങ്ക്, ഓഹരി
mina l-dun'yā
مِنَ ٱلدُّنْيَاۖ
of the world
ഇഹത്തില്‍ നിന്നു
wa-aḥsin
وَأَحْسِن
And do good
നീയും നന്‍മ ചെയ്യുക
kamā aḥsana l-lahu
كَمَآ أَحْسَنَ ٱللَّهُ
as Allah has been good Allah has been good
അല്ലാഹു നന്‍മ ചെയ്തതുപോലെ
ilayka
إِلَيْكَۖ
to you
നിനക്കു
walā tabghi
وَلَا تَبْغِ
And (do) not seek
നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു
l-fasāda
ٱلْفَسَادَ
corruption
കുഴപ്പത്തിനു, നാശത്തിനു
fī l-arḍi
فِى ٱلْأَرْضِۖ
in the earth
ഭൂമിയില്‍, (നാട്ടില്‍)
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
(does) not love
ഇഷ്ടപ്പെടുകയില്ല
l-muf'sidīna
ٱلْمُفْسِدِينَ
the corrupters"
കുഴപ്പമുണ്ടാക്കുന്നവരെ

Wabtaghi feemaaa aataakal laahud Daaral Aakhirata wa laa tansa naseebaka minad dunyaa wa ahsin kamaaa ahsanal laahu ilaika wa laa tabghil fasaada fil ardi innal laaha laa yuhibbul mufsideen (al-Q̈aṣaṣ 28:77)

English Sahih:

But seek, through that which Allah has given you, the home of the Hereafter; and [yet], do not forget your share of the world. And do good as Allah has done good to you. And desire not corruption in the land. Indeed, Allah does not like corrupters." (Al-Qasas [28] : 77)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' (അല്‍ഖസ്വസ്വ് [28] : 77)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകഭവനം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട.[1] അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.

[1] ഇതിന് രണ്ട് വിധത്തില്‍ വിശദീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഒന്ന്, ഐഹികനേട്ടങ്ങളില്‍ നിന്ന് നിനക്ക് അനുവദനീയമായ ഒരു വിഹിതമുണ്ട്. അത് നീ വിസ്മരിക്കേണ്ടതില്ല. രണ്ട്, ഐഹികനേട്ടങ്ങളെല്ലാം നശ്വരമാണ്, നഷ്ടപ്പെടാനുള്ളതാണ്. എന്നാല്‍ അതില്‍ നിന്ന് നിനക്ക് ശാശ്വതമായി അവകാശപ്പെട്ട ഒരു വിഹിതം നേടിയെടുക്കാവുന്നതാണ്. അത് നിന്റെ ദാനധര്‍മ്മങ്ങളുടെയും സൽക്കര്‍മ്മങ്ങളുടെയും ഫലമത്രെ. അത് നീ വിസ്മരിക്കരുത്.