Skip to main content

ضَرَبَ لَكُمْ مَّثَلًا مِّنْ اَنْفُسِكُمْۗ هَلْ لَّكُمْ مِّنْ مَّا مَلَكَتْ اَيْمَانُكُمْ مِّنْ شُرَكَاۤءَ فِيْ مَا رَزَقْنٰكُمْ فَاَنْتُمْ فِيْهِ سَوَاۤءٌ تَخَافُوْنَهُمْ كَخِيْفَتِكُمْ اَنْفُسَكُمْۗ كَذٰلِكَ نُفَصِّلُ الْاٰيٰتِ لِقَوْمٍ يَّعْقِلُوْنَ  ( الروم: ٢٨ )

ḍaraba lakum
ضَرَبَ لَكُم
He sets forth to you
നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ്‌
mathalan
مَّثَلًا
an example
ഒരു ഉപമ
min anfusikum
مِّنْ أَنفُسِكُمْۖ
from yourselves
നിങ്ങളില്‍നിന്നു തന്നെ
hal lakum
هَل لَّكُم
Is for you
നിങ്ങള്‍ക്കുണ്ടോ
min mā malakat
مِّن مَّا مَلَكَتْ
among what posses
അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു
aymānukum
أَيْمَٰنُكُم
your right hands
നിങ്ങളുടെ വലങ്കൈകള്‍
min shurakāa
مِّن شُرَكَآءَ
any partners
വല്ല പങ്കുകാരും
fī mā razaqnākum
فِى مَا رَزَقْنَٰكُمْ
in what We have provided you
നിങ്ങള്‍ക്കു നാം നല്‍കിയതില്‍
fa-antum
فَأَنتُمْ
so you
എന്നിട്ടു നിങ്ങള്‍
fīhi
فِيهِ
in it
അതില്‍
sawāon
سَوَآءٌ
(are) equal
ഒരുപോലെയാണ്, സമമാണ്
takhāfūnahum
تَخَافُونَهُمْ
you fear them
നിങ്ങളവരെ ഭയപ്പെടുന്നു
kakhīfatikum
كَخِيفَتِكُمْ
as you fear
നിങ്ങള്‍ ഭയപ്പെടുന്നതുപോലെ
anfusakum
أَنفُسَكُمْۚ
yourselves?
നിങ്ങളെത്തന്നെ (തമ്മതമ്മില്‍)
kadhālika
كَذَٰلِكَ
Thus
അപ്രകാരം
nufaṣṣilu
نُفَصِّلُ
We explain
നാം വിവരിക്കുന്നു
l-āyāti
ٱلْءَايَٰتِ
the Verses
ദൃഷ്ടാന്തങ്ങളെ
liqawmin yaʿqilūna
لِقَوْمٍ يَعْقِلُونَ
for a people (who) use reason
ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്

Daraba lakum masalam min anfusikum hal lakum mimmaa malakat aymaanukum min shurakaaa'a fee maa razaqnaakum fa antum feehi sawaaa'un takhaafoonahum kakheefa tikum anfusakum; kazaalika nufassilul Aayaati liqawminy ya'qiloon (ar-Rūm 30:28)

English Sahih:

He presents to you an example from yourselves. Do you have among those whom your right hands possess [i.e., slaves] any partners in what We have provided for you so that you are equal therein [and] would fear them as your fear of one another [within a partnership]? Thus do We detail the verses for a people who use reason. (Ar-Rum [30] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ തന്നെയിതാ ഒരുപമ വിവരിച്ചുതരുന്നു: നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍, നിങ്ങള്‍ക്കു നാം നല്‍കിയ സമ്പത്തില്‍ സമാവകാശികളായിക്കണ്ട് നിങ്ങളവരെ പങ്കാളികളാക്കുന്നുണ്ടോ? സ്വന്തക്കാരെ പേടിക്കുംപോലെ നിങ്ങളവരെ പേടിക്കുന്നുണ്ടോ? ആലോചിച്ചറിയുന്ന ജനത്തിനു നാം ഇവ്വിധം തെളിവുകള്‍ വിശദീകരിച്ചുകൊടുക്കുന്നു. (അര്‍റൂം [30] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നതുപോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ?[1] ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.

[1] പ്രപഞ്ചനാഥനായ അല്ലാഹു തന്റെ അടിമകളില്‍ ചിലര്‍ക്ക് പ്രാര്‍ത്ഥന സ്വീകരിക്കാനും, അവര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ശുപാര്‍ശചെയ്യാനും അവകാശം നല്‍കിയിട്ടുണ്ടെന്ന ബഹുദൈവാരാധകരുടെ വാദത്തെയാണ് ഇവിടെ ഖണ്ഡിക്കുന്നത്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയില്‍ അടിമകളും യജമാനന്മാരുമുണ്ടായിരുന്നു. യജമാനന്മാര്‍ സമ്പത്തിലോ അധികാരാവകാശങ്ങളിലോ യാതൊരു പങ്കും അടിമകള്‍ക്ക് നല്‍കിയിരുന്നില്ല. അടിമകള്‍ക്ക് സാമൂഹ്യാംഗീകാരമോ പരിഗണനയോ നല്‍കിയിരുന്നുമില്ല. എന്നിരിക്കെ പ്രപഞ്ചത്തിന്റെ ആകെ സ്രഷ്ടാവും യജമാനനുമായ അല്ലാഹു തന്റെ അധികാരാവകാശങ്ങളില്‍ വല്ലവര്‍ക്കും പങ്ക് നല്‍കിയിട്ടുണ്ടെന്ന് അവര്‍ക്കെങ്ങനെ വാദിക്കാന്‍ കഴിയും?