Skip to main content

وَمِنْ اٰيٰتِهٖٓ اَنْ يُّرْسِلَ الرِّيٰحَ مُبَشِّرٰتٍ وَّلِيُذِيْقَكُمْ مِّنْ رَّحْمَتِهٖ وَلِتَجْرِيَ الْفُلْكُ بِاَمْرِهٖ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ  ( الروم: ٤٦ )

wamin āyātihi
وَمِنْ ءَايَٰتِهِۦٓ
And among His Signs
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
an yur'sila
أَن يُرْسِلَ
(is) that He sends
അവന്‍ അയക്കുന്നതു
l-riyāḥa
ٱلرِّيَاحَ
the winds
കാറ്റുകളെ
mubashirātin
مُبَشِّرَٰتٍ
(as) bearers of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു
waliyudhīqakum
وَلِيُذِيقَكُم
and to let you taste
നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും
min raḥmatihi
مِّن رَّحْمَتِهِۦ
of His Mercy
അവന്റെ കാരുണ്യത്തില്‍നിന്നു
walitajriya
وَلِتَجْرِىَ
and that may sail
നടക്കുവാനും, സഞ്ചരിക്കുവാനും
l-ful'ku
ٱلْفُلْكُ
the ships
കപ്പല്‍
bi-amrihi
بِأَمْرِهِۦ
at His Command
അവന്റെ കൽപനപ്രകാരം
walitabtaghū
وَلِتَبْتَغُوا۟
and that you may seek
നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും
min faḍlihi
مِن فَضْلِهِۦ
of His Bounty
അവന്റെ അനുഗ്രഹത്തില്‍നിന്ന്
walaʿallakum
وَلَعَلَّكُمْ
and that you may
നിങ്ങള്‍ ആയേക്കുവാനും, ആയേക്കാം
tashkurūna
تَشْكُرُونَ
be grateful
നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വര്‍)

Wa min Aayaatiheee anyyursilar riyaaha mubashshi raatinw wa li yuzeeqakum mir rahmatihee wa litajriyal fulku bi amrihee wa litabtaghoo min fadlihee wa la'allakum tashkuroon (ar-Rūm 30:46)

English Sahih:

And of His signs is that He sends the winds as bringers of good tidings and to let you taste His mercy [i.e., rain] and so the ships may sail at His command and so you may seek of His bounty, and perhaps you will be grateful. (Ar-Rum [30] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സന്തോഷസൂചകമായി കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അവന്റെ അനുഗ്രഹം നിങ്ങളെ ആസ്വദിപ്പിക്കുക; അവന്റെ ഹിതാനുസൃതം കപ്പല്‍ സഞ്ചരിക്കുക; അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ക്കു അന്നം തേടാനവസരമുണ്ടാവുക; അങ്ങനെ നിങ്ങള്‍ നന്ദിയുള്ളവരായിത്തീരുക; ഇതിനെല്ലാം വേണ്ടിയാണത്. (അര്‍റൂം [30] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്‍റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.