Skip to main content

يَحْسَبُوْنَ الْاَحْزَابَ لَمْ يَذْهَبُوْا ۚوَاِنْ يَّأْتِ الْاَحْزَابُ يَوَدُّوْا لَوْ اَنَّهُمْ بَادُوْنَ فِى الْاَعْرَابِ يَسْاَلُوْنَ عَنْ اَنْۢبَاۤىِٕكُمْ ۖوَلَوْ كَانُوْا فِيْكُمْ مَّا قٰتَلُوْٓا اِلَّا قَلِيْلًا ࣖ  ( الأحزاب: ٢٠ )

yaḥsabūna
يَحْسَبُونَ
They think
അവര്‍ വിചാരിക്കുന്നു
l-aḥzāba
ٱلْأَحْزَابَ
the confederates
കക്ഷികളെ, സംഘങ്ങളെ
lam yadhhabū
لَمْ يَذْهَبُوا۟ۖ
(have) not withdrawn
അവര്‍ പോയിട്ടില്ലെന്നു
wa-in yati
وَإِن يَأْتِ
And if (should) come
വരുന്നപക്ഷം
l-aḥzābu
ٱلْأَحْزَابُ
the confederates
(സൈന്യ) കക്ഷികള്‍
yawaddū
يَوَدُّوا۟
they would wish
അവര്‍ കൊതിക്കും, മോഹിക്കും
law annahum
لَوْ أَنَّهُم
if that they (were)
അവരായിരുന്നെങ്കില്‍ എന്നു
bādūna
بَادُونَ
living in (the) desert
മരുഭൂവാസികള്‍
fī l-aʿrābi
فِى ٱلْأَعْرَابِ
among the Bedouins
'അഅ്റാബി'കളില്‍
yasalūna
يَسْـَٔلُونَ
asking
തങ്ങള്‍ ചോദിച്ചറിഞ്ഞുംകൊണ്ട്
ʿan anbāikum
عَنْ أَنۢبَآئِكُمْۖ
about your news
നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി
walaw kānū
وَلَوْ كَانُوا۟
And if they were
അവര്‍ ആയിരുന്നുവെങ്കില്‍, ആയിരുന്നാലും
fīkum
فِيكُم
among you
നിങ്ങളില്‍
mā qātalū
مَّا قَٰتَلُوٓا۟
not they would fight
അവര്‍ യുദ്ധം ചെയ്യുകയില്ല
illā qalīlan
إِلَّا قَلِيلًا
except a little
അൽപമല്ലാതെ

Yahsaboonal Ahzaaba lam yazhaboo wa iny yaatil Ahzaabu yawaddoo law annahum baadoona fil A'raabi yasaloona 'an ambaaa'ikum wa law kaanoo feekum maa qaatalooo illaa qaleela (al-ʾAḥzāb 33:20)

English Sahih:

They think the companies have not [yet] withdrawn. And if the companies should come [again], they would wish they were in the desert among the bedouins, inquiring [from afar] about your news. And if they should be among you, they would not fight except for a little. (Al-Ahzab [33] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സഖ്യസേന ഇനിയും സ്ഥലം വിട്ടിട്ടില്ലെന്നാണവര്‍ കരുതുന്നത്. സഖ്യസേന ഇനിയും വരികയാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളോടൊപ്പം മരുഭൂവാസികളായിക്കഴിയാനാണ് അവരിഷ്ടപ്പെടുക. അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും വളരെ കുറച്ചേ യുദ്ധത്തില്‍ പങ്കാളികളാവുകയുള്ളൂ. (അല്‍അഹ്സാബ് [33] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്‌.[1] സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്‌.[2] അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.

[1] സംഘടിതശക്തികളുടെ വന്‍സൈന്യം അല്ലാഹുവിന്റെ ശിക്ഷ നിമിത്തം പിന്തിരിഞ്ഞോടിയിട്ടും അവര്‍ പോയിട്ടുണ്ടാവില്ലെന്ന ധാരണയിലായിരുന്നു കപടവിശ്വാസികള്‍. ഭീരുക്കളായ കപടന്മാര്‍ക്ക് അത്ര വലിയ ഒരു സൈന്യം പിന്തിരിഞ്ഞോടിയെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
[2] കപടന്മാര്‍ക്ക് ഏതെങ്കിലുമൊരു പക്ഷത്ത് ചേര്‍ന്നു നിന്ന് പൊരുതാന്‍ ധൈര്യമുണ്ടായിരുന്നില്ല. മദീനയ്ക്ക് വെളിയില്‍ മരുഭൂവാസികളുടെകൂടെ മാറി നിന്നുകൊണ്ട് യുദ്ധത്തിന്റെ ഗതി നിരീക്ഷിച്ചിട്ട് അവസാനം വിജയികളുടെ പക്ഷത്ത് ചേരാനായിരുന്നു അവര്‍ കൊതിച്ചിരുന്നത്.