Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا نَكَحْتُمُ الْمُؤْمِنٰتِ ثُمَّ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّوْنَهَاۚ فَمَتِّعُوْهُنَّ وَسَرِّحُوْهُنَّ سَرَاحًا جَمِيْلًا   ( الأحزاب: ٤٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
O you who believe! O you who believe! O you who believe!
വിശ്വസിച്ചിട്ടുള്ളവരേ
idhā nakaḥtumu
إِذَا نَكَحْتُمُ
When you marry
നിങ്ങള്‍ വിവാഹം കഴിച്ചാല്‍
l-mu'mināti
ٱلْمُؤْمِنَٰتِ
believing women
സത്യവിശ്വാസിനികളെ
thumma ṭallaqtumūhunna
ثُمَّ طَلَّقْتُمُوهُنَّ
and then divorce them
പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു
min qabli
مِن قَبْلِ
before before
മുമ്പായി
an tamassūhunna
أَن تَمَسُّوهُنَّ
[that] you have touched them
നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു
famā lakum
فَمَا لَكُمْ
then not for you
എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല
ʿalayhinna
عَلَيْهِنَّ
on them
അവരുടെമേല്‍ (ബാധ്യത)
min ʿiddatin
مِنْ عِدَّةٍ
any waiting period
യാതൊരു ഇദ്ദഃയും
taʿtaddūnahā
تَعْتَدُّونَهَاۖ
(to) count concerning them
നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന
famattiʿūhunna
فَمَتِّعُوهُنَّ
So provide for them
എന്നാലവര്‍ക്കു നിങ്ങള്‍ 'മുത്ത്അത്തു' നല്‍കണം
wasarriḥūhunna
وَسَرِّحُوهُنَّ
and release them
നിങ്ങളവരെ പിരിച്ചുവിടുകയും വേണം
sarāḥan
سَرَاحًا
(with) a release
ഒരു പിരിക്കല്‍
jamīlan
جَمِيلًا
good
ഭംഗിയായ, നല്ലതായ

Yaaa aiyuhal lazeena aamanooo izaa nakahtumul mu'minaati summa tallaqtu moohunna min qabli an tamas soohunna famaa lakum 'alaihinna min 'iddatin ta'taddoonahaa famatti'oohunna wa sarri hoohunna saraahan jameelaa (al-ʾAḥzāb 33:49)

English Sahih:

O you who have believed, when you marry believing women and then divorce them before you have touched them [i.e., consummated the marriage], then there is not for you any waiting period to count concerning them. So provide for them and give them a gracious release. (Al-Ahzab [33] : 49)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം. (അല്‍അഹ്സാബ് [33] : 49)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ[1] ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ്[2] നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.

[1] വിവാഹമുക്ത മറ്റൊരു വിവാഹത്തിലേര്‍പ്പെടാതെ കാത്തിരിക്കാന്‍ ബാദ്ധ്യസ്ഥയായ ദീക്ഷാകാലത്തിനാണ് ഇദ്ദഃ എന്നു പറയുന്നത്. ഗര്‍ഭിണിയല്ലെന്ന് മൂന്ന് തവണത്തെ ആർത്തവം മുഖേന ഉറപ്പ് വരികയോ, ഗര്‍ഭിണിയെങ്കില്‍ പ്രസവിക്കുകയോ ചെയ്യുന്നതുവരെയാണ് കാത്തിരിക്കേണ്ടത്. ലൈംഗികബന്ധം നടന്നിട്ടില്ലെങ്കില്‍ ഇതിന്റെ ആവശ്യം തന്നെ വരുന്നില്ലല്ലോ.
[2] ഭാര്യയെ പിരിച്ചയക്കുമ്പോള്‍ അവളുടെ മനസ്സിന് സംതൃപ്തിയും ജീവിതത്തിന് ആശ്വാസവും നല്‍കത്തക്കവിധം ഭര്‍ത്താവ് കൊടുക്കേണ്ട പാരിതോഷികത്തിനാണ് 'മതാഅ്' എന്നു പറയുന്നത്.