Skip to main content

فَقَالُوْا رَبَّنَا بٰعِدْ بَيْنَ اَسْفَارِنَا وَظَلَمُوْٓا اَنْفُسَهُمْ فَجَعَلْنٰهُمْ اَحَادِيْثَ وَمَزَّقْنٰهُمْ كُلَّ مُمَزَّقٍۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ   ( سبإ: ١٩ )

faqālū
فَقَالُوا۟
But they said
എന്നാലവര്‍ പറഞ്ഞു
rabbanā
رَبَّنَا
"Our Lord
ഞങ്ങളുടെ റബ്ബേ
bāʿid
بَٰعِدْ
lengthen (the distance)
നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ
bayna asfārinā
بَيْنَ أَسْفَارِنَا
between our journeys"
ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍
waẓalamū
وَظَلَمُوٓا۟
And they wronged
അവര്‍ അക്രമവും ചെയ്തു
anfusahum
أَنفُسَهُمْ
themselves
അവരോടു തന്നെ
fajaʿalnāhum
فَجَعَلْنَٰهُمْ
so We made them
അപ്പോള്‍ നാമവരെ ആക്കി
aḥādītha
أَحَادِيثَ
narrations
വര്‍ത്തമാനങ്ങള്‍ (കഥകള്‍)
wamazzaqnāhum
وَمَزَّقْنَٰهُمْ
and We dispersed them
നാമവരെ ഛിന്നഭിന്നമാക്കുകയും ചെയ്തു
kulla mumazzaqin
كُلَّ مُمَزَّقٍۚ
(in) a total dispersion
എല്ലാ (വിധ) ഛിന്നഭിന്നമാക്കലും
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
surely (are) Signs
പല ദൃഷ്ടാന്തങ്ങള്‍
likulli ṣabbārin
لِّكُلِّ صَبَّارٍ
for everyone patient
എല്ലാ ക്ഷമാശീലന്‍മാര്‍ക്കും
shakūrin
شَكُورٍ
(and) grateful
നന്ദിയുള്ള, കൃതജ്ഞരായ

Faqaaloo Rabbanaa baa'id baina asfaarinaa wa zalamooo anfusahum faja'alnaahum ahaadeesa wa mazzaq naahum kulla mumazzaq; inna fee zaalika la Aayaatil likulli sabbaarin shakoor (Sabaʾ 34:19)

English Sahih:

But [insolently] they said, "Our Lord, lengthen the distance between our journeys," and wronged themselves, so We made them narrations and dispersed them in total dispersion. Indeed in that are signs for everyone patient and grateful. (Saba [34] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ യാത്രാ താവളങ്ങള്‍ക്കിടയില്‍ നീ ദൂരം വര്‍ധിപ്പിച്ചുതരേണമേ.'' അങ്ങനെ അവര്‍ തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തുകയായിരുന്നു. അവസാനം നാമവരെ കേവലം കഥകളാക്കി. അപ്പാടെ ഛിന്നഭിന്നമാക്കി. നിശ്ചയമായും നല്ല ക്ഷമാശീലര്‍ക്കും നന്ദിയുള്ളവര്‍ക്കും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (സബഅ് [34] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ.[1] അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കി കളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി.[2] ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

[1] ജനങ്ങളുടെ താല്‍പര്യങ്ങളേക്കാളും, വ്യാപാരമാര്‍ഗത്തിന്റെ പൊതുവായ അഭിവൃദ്ധിയേക്കാളും കൂടുതല്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്കിയത്. ഏദന്‍-സിറിയ റൂട്ടിലെ വ്യാപാരമാകെ കുത്തകയാക്കിവെക്കാനാണ് സബഅ് ദേശക്കാര്‍ കൊതിച്ചത്. ഇടത്താവളങ്ങളുടെ എണ്ണം കുറയുകയും, അവ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ചെയ്താല്‍-ചെറുകിട വ്യാപാരികളെ ഒഴിവാക്കിക്കൊണ്ട് പ്രസ്ത്യുത വാണിജ്യമാര്‍ഗവും ഇടത്താവളങ്ങളും തങ്ങളുടെ കുത്തകയാക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്.
[2] മഅ്രിബ് അണക്കെട്ടിന്റെ തകര്‍ച്ചയോടെ യമനിലെ കാര്‍ഷികമേഖല ക്ഷയിച്ചു. താല്‍ക്കാലിക ലാഭം മാത്രം മുമ്പില്‍ കണ്ടുകൊണ്ടുള്ള നയങ്ങള്‍ വ്യാപാരരംഗത്ത് വിപരീതഫലങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ അറേബ്യയിലെ യമനീ പ്രതാപം ഒരു പഴങ്കഥയായിത്തീര്‍ന്നു. ധര്‍മ്മവും നീതിയും അവഗണിച്ചുകൊണ്ടുള്ള ജീവിതത്തിന് അല്ലാഹു നല്കിയ ശിക്ഷ അവരെ ഛിന്നഭിന്നമാക്കി.