Skip to main content

وَلَا تَنْفَعُ الشَّفَاعَةُ عِنْدَهٗٓ اِلَّا لِمَنْ اَذِنَ لَهٗ ۗحَتّٰىٓ اِذَا فُزِّعَ عَنْ قُلُوْبِهِمْ قَالُوْا مَاذَاۙ قَالَ رَبُّكُمْۗ قَالُوا الْحَقَّۚ وَهُوَ الْعَلِيُّ الْكَبِيْرُ   ( سبإ: ٢٣ )

walā tanfaʿu
وَلَا تَنفَعُ
And not benefits
ഫലം ചെയ്കയുമില്ല
l-shafāʿatu
ٱلشَّفَٰعَةُ
the intercession
ശുപാര്‍ശ
ʿindahu
عِندَهُۥٓ
with Him
അവന്റെ അടുക്കല്‍
illā liman
إِلَّا لِمَنْ
except for (one) whom
ഒരുവന്നല്ലാതെ
adhina lahu
أَذِنَ لَهُۥۚ
He permits for him
അവനു അവന്‍ സമ്മതം നല്‍കി
ḥattā idhā fuzziʿa
حَتَّىٰٓ إِذَا فُزِّعَ
Until when fear is removed
അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍)
ʿan qulūbihim
عَن قُلُوبِهِمْ
on their hearts
അവരുടെ ഹൃദയങ്ങളില്‍നിന്നു
qālū
قَالُوا۟
they will say
അവര്‍ പറയും
mādhā qāla
مَاذَا قَالَ
"What is that your Lord has said?"
എന്തുപറഞ്ഞു
rabbukum
رَبُّكُمْۖ
your Lord has said?"
നിങ്ങളുടെ റബ്ബ്
qālū
قَالُوا۟
They will say
അവര്‍ പറയും
l-ḥaqa
ٱلْحَقَّۖ
"The truth"
ന്യായം (വേണ്ടപ്പെട്ടതു) തന്നെ
wahuwa
وَهُوَ
And He
അവന്‍, അവനത്രെ
l-ʿaliyu
ٱلْعَلِىُّ
(is) the Most High
ഉന്നതന്‍
l-kabīru
ٱلْكَبِيرُ
the Most Great
വലിയവന്‍, മഹാന്‍

Wa laa tanfa'ush shafaa'atu 'indahooo illaa liman azina lah; hattaaa izaa fuzzi'a 'an quloobihim qaaloo maazaa qaala Rabbukum; qaalul haqq, wa Huwal 'Aliyul Kabeer (Sabaʾ 34:23)

English Sahih:

And intercession does not benefit with Him except for one whom He permits. [And those wait] until, when terror is removed from their hearts, they will say [to one another], "What has your Lord said?" They will say, "The truth." And He is the Most High, the Grand. (Saba [34] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ അടുത്ത് ശിപാര്‍ശയൊട്ടും ഉപകരിക്കുകയില്ല; അവന്‍ അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍നിന്ന് പരിഭ്രമം നീങ്ങിയില്ലാതാകുമ്പോള്‍ അവര്‍ ശിപാര്‍ശകരോടു ചോദിക്കുന്നു: ''നിങ്ങളുടെ നാഥന്‍ എന്താണ് പറഞ്ഞത്?'' അവര്‍ മറുപടി പറയും: ''സത്യം തന്നെ. അവന്‍ അത്യുന്നതനാണ്. എല്ലാ നിലക്കും വലിയവനും.'' (സബഅ് [34] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.[1] അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്.[2] അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്.‌) അവന്‍ ഉന്നതനും മഹാനുമാകുന്നു.

[1] അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടണമെങ്കില്‍ ശുപാര്‍ശകന് ശുപാര്‍ശ ചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിരിക്കണം. ആരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യാമെന്നതും അല്ലാഹുവിന്റെ അനുവാദത്തെ ആശ്രയിച്ചായിരിക്കും.
[2] അല്ലാഹു സംസാരിക്കുകയും ആകാശവാസികളായ മലക്കുകൾ റബ്ബിന്റെ സംസാരം കേൾക്കുകയും ചെയ്‌താൽ അവർക്ക് ഉൾക്കിടിലം അനുഭവപ്പെടും. അല്ലാഹുവിന്റെ സംസാരത്തിന്റെ ഗാംഭീര്യം കൊണ്ടാണത്. ഒരു തരം ബോധക്ഷയം മലക്കുകളെ പിടികൂടും. ശേഷം അവരുടെ ഹൃദയത്തിലെ ഭീതി നീങ്ങിയാൽ അവർ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് ഈ ആയത്തിൽ പരാമർശിക്കുന്നത്.