Skip to main content

۞ قُلْ اِنَّمَآ اَعِظُكُمْ بِوَاحِدَةٍۚ اَنْ تَقُوْمُوْا لِلّٰهِ مَثْنٰى وَفُرَادٰى ثُمَّ تَتَفَكَّرُوْاۗ مَا بِصَاحِبِكُمْ مِّنْ جِنَّةٍۗ اِنْ هُوَ اِلَّا نَذِيْرٌ لَّكُمْ بَيْنَ يَدَيْ عَذَابٍ شَدِيْدٍ   ( سبإ: ٤٦ )

qul
قُلْ
Say
പറയുക
innamā aʿiẓukum
إِنَّمَآ أَعِظُكُم
"Only I advise you
നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു)
biwāḥidatin
بِوَٰحِدَةٍۖ
for one (thing)
ഒറ്റകാര്യം (മാത്രം)
an taqūmū
أَن تَقُومُوا۟
that you stand
നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു
lillahi
لِلَّهِ
for Allah
അല്ലാഹുവിനുവേണ്ടി
mathnā
مَثْنَىٰ
(in) pairs
ഈരണ്ടാളായിട്ടു
wafurādā
وَفُرَٰدَىٰ
and (as) individuals
ഓരോരുത്തരായിട്ടും
thumma tatafakkarū
ثُمَّ تَتَفَكَّرُوا۟ۚ
then reflect"
പിന്നെ നിങ്ങള്‍ ചിന്തിക്കുക
mā biṣāḥibikum
مَا بِصَاحِبِكُم
Not (is in) your companion
നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല
min jinnatin
مِّن جِنَّةٍۚ
any madness
യാതൊരു ഭ്രാന്തും
in huwa
إِنْ هُوَ
Not he
അദ്ദേഹമല്ല
illā nadhīrun
إِلَّا نَذِيرٌ
(is) except a warner
ഒരു താക്കീതുകാരനല്ലാതെ
lakum
لَّكُم
for you
നിങ്ങള്‍ക്കു
bayna yaday ʿadhābin
بَيْنَ يَدَىْ عَذَابٍ
before before a punishment
ഒരു ശിക്ഷയുടെ മുമ്പില്‍
shadīdin
شَدِيدٍ
severe"
കഠിനമായ

Qul innamaaa a'izukum biwaahidatin an taqoomoo lillaahi masnaa wa furaadaa summa tatafakkaroo; maa bisaahibikum min jinnah; in huwa illaa nazeerul lakum baina yadai 'azaabin shadeed (Sabaʾ 34:46)

English Sahih:

Say, "I only advise you of one [thing] – that you stand for Allah, [seeking truth] in pairs and individually, and then give thought." There is not in your companion any madness. He is only a warner to you before a severe punishment. (Saba [34] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''ഞാന്‍ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിനെ ഓര്‍ത്ത് നിങ്ങള്‍ ഓരോരുത്തരായോ ഈരണ്ടുപേര്‍ വീതമോ എഴുന്നേറ്റുനില്‍ക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോള്‍ ബോധ്യമാകും. നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തില്ലെന്ന്. കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുംമുമ്പെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാണ് അദ്ദേഹമെന്നും.'' (സബഅ് [34] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്.[1] നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി (ﷺ)ക്ക്‌) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത് നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം.

[1] നബി(ﷺ)യുടെ വ്യക്തിത്വത്തെ ശരിയായി വിലയിരുത്തുകയോ, അവിടുന്ന് പ്രബോധനം ചെയ്യുന്ന വിഷയങ്ങളെപറ്റി സൂക്ഷ്മമായി പഠിക്കുകയോ നബി(ﷺ)യെ അദ്ദേഹത്തെ അന്ധമായി എതിര്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ വീണ്ടുവിചാരം കൂടാതെ ചേര്‍ന്നവരായിരുന്നു പലരും. അതില്‍ നിന്ന് ഒന്ന് മാറി നിന്ന് ഒറ്റയ്‌ക്കോ ഈരണ്ട് പേര്‍ ചേര്‍ന്നോ അല്ലാഹുവെ മുന്‍നിര്‍ത്തി ഗൗരവപൂര്‍വ്വം ഈ വിഷയത്തെപ്പറ്റി ചിന്തിക്കണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്യാനാണ് ഇവിടെ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്.