Skip to main content

وَاِذَا قِيْلَ لَهُمْ اَنْفِقُوْا مِمَّا رَزَقَكُمُ اللّٰهُ ۙقَالَ الَّذِيْنَ كَفَرُوْا لِلَّذِيْنَ اٰمَنُوْٓا اَنُطْعِمُ مَنْ لَّوْ يَشَاۤءُ اللّٰهُ اَطْعَمَهٗٓ ۖاِنْ اَنْتُمْ اِلَّا فِيْ ضَلٰلٍ مُّبِيْنٍ  ( يس: ٤٧ )

wa-idhā qīla lahum
وَإِذَا قِيلَ لَهُمْ
And when it is said to them
അവരോടു പറയപ്പെട്ടാല്‍
anfiqū
أَنفِقُوا۟
"Spend
ചിലവഴിക്കുവിന്‍ എന്നു
mimmā razaqakumu
مِمَّا رَزَقَكُمُ
from what (has) provided you
നിങ്ങള്‍ക്കു നല്‍കിയതില്‍നിന്നു
l-lahu
ٱللَّهُ
Allah"
അല്ലാഹു
qāla
قَالَ
Said
പറയും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieved
അവിശ്വസിച്ചവര്‍
lilladhīna āmanū
لِلَّذِينَ ءَامَنُوٓا۟
to those who believed
വിശ്വസിച്ചവരോടു
anuṭ'ʿimu
أَنُطْعِمُ
"Should we feed
ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ
man
مَن
whom
ഒരുവര്‍ക്കു, ഒരുവന്നു
law yashāu l-lahu
لَّوْ يَشَآءُ ٱللَّهُ
if Allah willed Allah willed
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
aṭʿamahu
أَطْعَمَهُۥٓ
He would have fed him?"
അവന്നു ഭക്ഷണം നല്‍കുമായിരുന്നു
in antum
إِنْ أَنتُمْ
Not (are) you
നിങ്ങളല്ല
illā fī ḍalālin
إِلَّا فِى ضَلَٰلٍ
except in an error
വഴിപിഴവിലല്ലാതെ
mubīnin
مُّبِينٍ
clear
സ്പഷ്ടമായ

Wa izaa qeela lahum anfiqoo mimmaa razaqakumul laahu qaalal lazeena kafaroo lillazeena aamanooo anut'imu mal-law yashaaa'ul laahu at'amahooo in antum illaa fee dalaalim mubeen (Yāʾ Sīn 36:47)

English Sahih:

And when it is said to them, "Spend from that which Allah has provided for you," those who disbelieve say to those who believe, "Should we feed one whom, if Allah had willed, He would have fed? You are not but in clear error." (Ya-Sin [36] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക'' എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടു പറയും: ''അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ.'' (യാസീന്‍ [36] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ?[1] നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.

[1] അല്ലാഹുവിനെ നിഷേധിക്കുന്നവരായ ലുബ്ധന്മാര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ വേണ്ടി ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ഒരാള്‍ പട്ടിണികിടക്കാനാണ് അല്ലാഹുവിന്റെ വിധിയെങ്കില്‍ ഞങ്ങള്‍ അയാളെ സഹായിക്കുന്നത് അല്ലാഹുവിന്റെ ഹിതത്തിന് എതിരാകില്ലേ? എന്നതാണ് അവരുടെ ന്യായവാദം. അല്ലാഹുവിന്റെ ഹിതം എന്തെന്ന് മനുഷ്യരല്ല തീരുമാനിക്കേണ്ടത്. പ്രവാചകന്മാര്‍ മുഖേന അല്ലാഹു നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുകയാണ് അവരുടെ ബാധ്യത.