Skip to main content

وَقَالُوْا مَا لَنَا لَا نَرٰى رِجَالًا كُنَّا نَعُدُّهُمْ مِّنَ الْاَشْرَارِ  ( ص: ٦٢ )

waqālū
وَقَالُوا۟
And they will say
അവർ പറയും
mā lanā
مَا لَنَا
"What (is) for us
ഞങ്ങൾക്കെന്താണ്, നമുക്കെന്തായി
lā narā
لَا نَرَىٰ
not we see
നാം (ഞങ്ങൾ) കാണുന്നില്ല
rijālan
رِجَالًا
men
ചില പുരുഷൻമാരെ (മനുഷ്യരെ)
kunnā naʿudduhum
كُنَّا نَعُدُّهُم
we used (to) count them
നാമവരെ എണ്ണിയിരുന്നു
mina l-ashrāri
مِّنَ ٱلْأَشْرَارِ
among the bad ones?
ദുർജ്ജനങ്ങളിൽപെട്ടവരായി

Wa qaaloo ma lanaa laa naraa rijaalan kunnaa na'udduhum minal ashraar (Ṣād 38:62)

English Sahih:

And they will say, "Why do we not see men whom we used to count among the worst? (Sad [38] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറയും: ''നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ. (സ്വാദ് [38] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.[1]

[1] തങ്ങളാണ് സത്യമതത്തില്‍ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുകയും യഥാര്‍ഥ വിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയും ചെയ്തിരുന്നവര്‍ നരകത്തിലെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അങ്കലാപ്പാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്. പിഴച്ചവരും നരകാവകാശികളുമായി അവര്‍ മുദ്രയടിച്ചിരുന്നവര്‍ നരകത്തിലെത്തിക്കാണാഞ്ഞ് അവര്‍ കുണ്ഠിതപ്പെടുന്നു. ആ 'പിഴച്ചവര്‍'ക്കാണ് അല്ലാഹു സ്വര്‍ഗം നല്കാന്‍ പോകുന്നതെന്ന് ആ 'സത്യമത'ത്തിന്റെ കുത്തകക്കാര്‍ ഊഹിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.