Skip to main content

يٰٓاَيُّهَا النَّاسُ اتَّقُوْا رَبَّكُمُ الَّذِيْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيْرًا وَّنِسَاۤءً ۚ وَاتَّقُوا اللّٰهَ الَّذِيْ تَسَاۤءَلُوْنَ بِهٖ وَالْاَرْحَامَ ۗ اِنَّ اللّٰهَ كَانَ عَلَيْكُمْ رَقِيْبًا  ( النساء: ١ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
O mankind!
ഹേ, മനുഷ്യരേ
ittaqū rabbakumu
ٱتَّقُوا۟ رَبَّكُمُ
Fear your Lord
നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) നിങ്ങള്‍ സൂക്ഷിക്കുവിന്‍
alladhī khalaqakum
ٱلَّذِى خَلَقَكُم
the One Who created you
നിങ്ങളെ സൃഷ്ടിച്ചവനായ
min nafsin
مِّن نَّفْسٍ
from a soul
ഒരു ആത്മാവില്‍ (ദേഹത്തില്‍ - ആളില്‍) നിന്ന്
wāḥidatin
وَٰحِدَةٍ
single
ഒരേ, ഒന്നായ
wakhalaqa
وَخَلَقَ
and created
സൃഷ്ടിക്കുകയും ചെയ്തു
min'hā
مِنْهَا
from it
അതില്‍നിന്നു (തന്നെ)
zawjahā
زَوْجَهَا
its mate
അതിന്‍റെ ഇണയെ (ഭാര്യയെ)
wabatha
وَبَثَّ
and dispersed
വ്യാപിപ്പിക്കുക (പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു
min'humā
مِنْهُمَا
from both of them
അവര്‍ രണ്ടാളില്‍ നിന്നും
rijālan
رِجَالًا
men
പുരുഷന്മാരെ
kathīran
كَثِيرًا
many
വളരെ, ധാരാളം
wanisāan
وَنِسَآءًۚ
and women
സ്ത്രീകളെയും
wa-ittaqū
وَٱتَّقُوا۟
And fear
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha alladhī
ٱللَّهَ ٱلَّذِى
Allah (through) Whom
യാതൊരു അല്ലാഹുവിനെ
tasāalūna
تَسَآءَلُونَ
you ask
നിങ്ങളന്യോന്യം ചോദിക്കുന്നു
bihi
بِهِۦ
[with it]
അവനെക്കൊണ്ട്, അവന്‍റെ പേരില്‍
wal-arḥāma
وَٱلْأَرْحَامَۚ
and the wombs
കുടുംബ (രക്ത) ന്ധങ്ങളെയും
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
ʿalaykum
عَلَيْكُمْ
over you
നിങ്ങളുടെ മേല്‍, നിങ്ങളില്‍
raqīban
رَقِيبًا
Ever-Watchful
മേല്‍നോട്ടം ചെയ്യുന്നവന്‍

Yaaa aiyuhan naasut taqoo Rabbakumul lazee khalaqakum min nafsinw waahidatinw wa khalaqa minhaa zawjahaa wa bas sa minhumaa rijaalan kaseeranw wa nisaaa'aa; wattaqul laahallazee tasaaa 'aloona bihee wal arhaam; innal laaha kaana 'alaikum Raqeeba (an-Nisāʾ 4:1)

English Sahih:

O mankind, fear your Lord, who created you from one soul and created from it its mate and dispersed from both of them many men and women. And fear Allah, through whom you ask one another, and the wombs. Indeed Allah is ever, over you, an Observer. (An-Nisa [4] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്. (അന്നിസാഅ് [4] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ[1] അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

[1] അല്ലാഹുവിന്‍റെ പേരില്‍ അന്യോന്യം തര്‍ക്കിക്കുന്നതിനെപ്പറ്റിയോ, അവന്‍റെ പേരില്‍ അന്യോന്യം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെപ്പറ്റിയോ അവന്‍റെ പേരില്‍ സഹായാര്‍ഥന നടത്തുന്നതിനെപ്പറ്റിയോ ആകാം സൂചന.