Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُوْنُوْا قَوَّامِيْنَ بِالْقِسْطِ شُهَدَاۤءَ لِلّٰهِ وَلَوْ عَلٰٓى اَنْفُسِكُمْ اَوِ الْوَالِدَيْنِ وَالْاَقْرَبِيْنَ ۚ اِنْ يَّكُنْ غَنِيًّا اَوْ فَقِيْرًا فَاللّٰهُ اَوْلٰى بِهِمَاۗ فَلَا تَتَّبِعُوا الْهَوٰٓى اَنْ تَعْدِلُوْا ۚ وَاِنْ تَلْوٗٓا اَوْ تُعْرِضُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًا   ( النساء: ١٣٥ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
വിശ്വസിച്ചവരേ
kūnū
كُونُوا۟
Be
നിങ്ങളായിരിക്കുവിന്‍
qawwāmīna
قَوَّٰمِينَ
custodians
ശരിക്കും നിലകൊളളുന്നവര്‍, നിലനിര്‍ത്തിപ്പോരുന്നവര്‍
bil-qis'ṭi
بِٱلْقِسْطِ
of justice
നീതിമുറയനുസരിച്ച്, നീതി മുറയെ
shuhadāa
شُهَدَآءَ
(as) witnesses
സാക്ഷികളായി കൊണ്ട്
lillahi
لِلَّهِ
to Allah
അല്ലാഹുവിനുവേണ്ടി
walaw ʿalā anfusikum
وَلَوْ عَلَىٰٓ أَنفُسِكُمْ
even if (it is) against yourselves
നിങ്ങളുടെ ദേഹങ്ങളുടെ (സ്വന്തങ്ങളുടെ) മേല്‍ (എതിരില്‍) ആയിരുന്നാലും
awi l-wālidayni
أَوِ ٱلْوَٰلِدَيْنِ
or the parents
അല്ലെങ്കില്‍ മാതാപിതാക്കളുടെ
wal-aqrabīna
وَٱلْأَقْرَبِينَۚ
and the relatives
ഏറ്റം അടുത്തവരുടെ (അടുത്ത കുടുംബങ്ങളുടെ) യും
in yakun
إِن يَكُنْ
if he be
അവന്‍ (അയാള്‍) ആയിരുന്നാല്‍
ghaniyyan
غَنِيًّا
rich
ധനികന്‍
aw faqīran
أَوْ فَقِيرًا
or poor
അല്ലെങ്കില്‍ ദരിദ്രന്‍
fal-lahu
فَٱللَّهُ
for Allah
എന്നാല്‍ (അപ്പോള്‍) അല്ലാഹു
awlā
أَوْلَىٰ
(is) nearer
ഏറ്റവും ബന്ധപ്പെട്ടവനാണ്
bihimā
بِهِمَاۖ
to both of them
അവര്‍ രണ്ടാളുമായും, രണ്ടാളെകുറിച്ചും
falā tattabiʿū
فَلَا تَتَّبِعُوا۟
So (do) not follow
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
l-hawā
ٱلْهَوَىٰٓ
the desire
ഇച്ഛയെ
an taʿdilū
أَن تَعْدِلُوا۟ۚ
lest you deviate
നിങ്ങള്‍ നീതിപാലിക്കുന്നതിനു (വിഘാതമായി), നീതി പാലിക്കുന്നതു വിട്ട്
wa-in talwū
وَإِن تَلْوُۥٓا۟
And if you distort
നിങ്ങള്‍ വളച്ചു (തിരിച്ചു) കളയുന്ന പക്ഷം
aw tuʿ'riḍū
أَوْ تُعْرِضُوا۟
or refrain
അല്ലെങ്കില്‍ നിങ്ങള്‍ തിരിഞ്ഞു കളയുക (അവഗണിക്കുക)യോ
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīran
خَبِيرًا
All-Aware
സൂക്ഷ്മജ്ഞാനി

Yaa aiyuhal lazeena aamanoo koonoo qawwa ameena bilqisti shuhadaaa'a lillaahi wa law 'alaa anfusikum awil waalidaini wal aqrabeen iny yakun ghaniyyan aw faqeeran fallaahu awlaa bihimaa falaaa tattabi'ul hawaaa an ta'diloo; wa in talwooo aw tu'ridoo fa innal laaha kaana bimaa ta'maloona Khabeera (an-Nisāʾ 4:135)

English Sahih:

O you who have believed, be persistently standing firm in justice, witnesses for Allah, even if it be against yourselves or parents and relatives. Whether one is rich or poor, Allah is more worthy of both. So follow not [personal] inclination, lest you not be just. And if you distort [your testimony] or refuse [to give it], then indeed Allah is ever, of what you do, Aware. (An-Nisa [4] : 135)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അന്നിസാഅ് [4] : 135)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.