Skip to main content

وَالّٰتِيْ يَأْتِيْنَ الْفَاحِشَةَ مِنْ نِّسَاۤىِٕكُمْ فَاسْتَشْهِدُوْا عَلَيْهِنَّ اَرْبَعَةً مِّنْكُمْ ۚ فَاِنْ شَهِدُوْا فَاَمْسِكُوْهُنَّ فِى الْبُيُوْتِ حَتّٰى يَتَوَفّٰىهُنَّ الْمَوْتُ اَوْ يَجْعَلَ اللّٰهُ لَهُنَّ سَبِيْلًا   ( النساء: ١٥ )

wa-allātī
وَٱلَّٰتِى
And those who
യതൊരു സ്ത്രീകള്‍
yatīna
يَأْتِينَ
commit
കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന
l-fāḥishata
ٱلْفَٰحِشَةَ
[the] immorality
നീചവൃത്തി, ദുര്‍വൃത്തിയില്‍
min nisāikum
مِن نِّسَآئِكُمْ
from your women
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
fa-is'tashhidū
فَٱسْتَشْهِدُوا۟
then call to witness
നിങ്ങള്‍ സാക്ഷി കൊണ്ടു വരുവിന്‍, സാക്ഷ്യം തേടുവിന്‍
ʿalayhinna
عَلَيْهِنَّ
against them
അവരുടെ മേല്‍ (എതിരെ)
arbaʿatan
أَرْبَعَةً
four
നാലുപേരെ, നാലാളോട്
minkum
مِّنكُمْۖ
among you
നിങ്ങളില്‍നിന്നുള്ള
fa-in shahidū
فَإِن شَهِدُوا۟
And if they testify
എന്നിട്ട് അവര്‍ സാക്ഷിനിന്നാല്‍, സാക്ഷ്യം വഹിച്ചെങ്കില്‍
fa-amsikūhunna
فَأَمْسِكُوهُنَّ
then confine them
എന്നാലവരെ നിങ്ങള്‍ പിടിച്ചുവെക്കുവിന്‍, വെച്ചുകൊണ്ടിരിക്കുവിന്‍
fī l-buyūti
فِى ٱلْبُيُوتِ
in their houses
വീടുകളില്‍
ḥattā yatawaffāhunna
حَتَّىٰ يَتَوَفَّىٰهُنَّ
until comes to them
അവരെ പൂര്‍ത്തിയായെടുക്കുന്നതുവരെ
l-mawtu
ٱلْمَوْتُ
[the] death
മരണം
aw yajʿala
أَوْ يَجْعَلَ
or makes
അല്ലെങ്കില്‍ ആക്കുന്ന (ഉണ്ടാക്കുന്ന - ഏര്‍പ്പെടുത്തുന്ന)തുവരെ
l-lahu
ٱللَّهُ
Allah
അല്ലാഹു
lahunna
لَهُنَّ
for them
അവര്‍ക്ക്
sabīlan
سَبِيلًا
a way
ഒരു മാര്‍ഗം, വഴി

Wallaatee yaateenal faahishata min nisaaa'ikum fastashhidoo 'alaihinna arba'atam minkum fa in shahidoo fa amsikoohunna fil buyooti hatta yatawaffaa hunnal mawtu aw yaj'alal laahu lahunna sabeelaa (an-Nisāʾ 4:15)

English Sahih:

Those who commit immorality [i.e., unlawful sexual intercourse] of your women – bring against them four [witnesses] from among you. And if they testify, confine them [i.e., the guilty women] to houses until death takes them or Allah ordains for them [another] way. (An-Nisa [4] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ സ്ത്രീകളില്‍ അവിഹിതവൃത്തിയിലേര്‍പ്പെട്ടവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര്‍ സാക്ഷ്യം വഹിച്ചാല്‍ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കുക; അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും വഴി തുറന്നുകൊടുക്കുകയോ ചെയ്യുംവരെ. (അന്നിസാഅ് [4] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ[1]

[1] വ്യഭിചാരത്തിനുളള ശിക്ഷ നല്‍കണമെങ്കില്‍ സത്യസന്ധരായ നാലുപേര്‍ അത് കാണുകയും അവര്‍ സാക്ഷ്യം വഹിക്കുകയും വേണം. ഇസ്‌ലാമിന്‍റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിച്ചത്. 100 അടി ശിക്ഷ നിശ്ചയിച്ചു കൊണ്ടുള്ള ആയത്തിനു മുമ്പാണ് ഈ ആയത്ത് അവതരിച്ചത്. അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുന്നതു വരെ എന്നതു കൊണ്ടുള്ള വിവക്ഷ ഖണ്ഡിതവും അന്തിമവുമായ ശിക്ഷാനിയമം അവതരിപ്പിക്കപ്പെടുന്നതു വരെ എന്നായിരിക്കാം.