Skip to main content

وَالَّذٰنِ يَأْتِيٰنِهَا مِنْكُمْ فَاٰذُوْهُمَا ۚ فَاِنْ تَابَا وَاَصْلَحَا فَاَعْرِضُوْا عَنْهُمَا ۗ اِنَّ اللّٰهَ كَانَ تَوَّابًا رَّحِيْمًا   ( النساء: ١٦ )

wa-alladhāni
وَٱلَّذَانِ
And the two who
യാതൊരു രണ്ടാള്‍
yatiyānihā
يَأْتِيَٰنِهَا
commit it
അത് കൊണ്ടുവരുന്നു(ചെയ്യുന്ന)
minkum
مِنكُمْ
among you
നിങ്ങളില്‍നിന്ന്
faādhūhumā
فَـَٔاذُوهُمَاۖ
then punish both of them
അവരെ രണ്ടു പേരെയും നിങ്ങള്‍ പീഡിപ്പിച്ചു (സ്വൈരം കെടുത്തി - ദ്രോഹിച്ചു) കൊള്ളുവിന്‍
fa-in tābā
فَإِن تَابَا
But if they repent
എനി അവര്‍ രണ്ടാളും പശ്ചാത്തപിച്ചാല്‍, മടങ്ങിയെങ്കില്‍
wa-aṣlaḥā
وَأَصْلَحَا
and correct themselves
അവര്‍ നന്നായിത്തീരുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും ചെയ്തു
fa-aʿriḍū
فَأَعْرِضُوا۟
then turn away
എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു കളയുവിന്‍, അവഗണിക്കുവിന്‍
ʿanhumā
عَنْهُمَآۗ
from both of them
അവരെ രണ്ടു പേരെ സംബന്ധിച്ച്, അവരില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
tawwāban
تَوَّابًا
Oft-forgiving
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
raḥīman
رَّحِيمًا
Most-Merciful
കരുണാനിധി

Wallazaani yaatiyaanihaa minkum fa aazoohumaa fa in taabaa wa aslahaa fa a'ridoo 'anhumaaa; innal laaha kaana Tawwaabar Raheema (an-Nisāʾ 4:16)

English Sahih:

And the two who commit it [i.e., unlawful sexual intercourse] among you – punish [i.e., dishonor] them both. But if they repent and correct themselves, leave them alone. Indeed, Allah is ever Accepting of Repentance and Merciful. (An-Nisa [4] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളില്‍നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു. (അന്നിസാഅ് [4] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക.[1] എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു

[1] വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാരെ പറ്റിയുള്ളതാണ് ഈ വചനമെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരെ പറ്റിയുള്ളതാണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ ശിക്ഷാനിയമം ഇതിന് ശേഷമാണ് അവതരിപ്പിക്കപ്പെട്ടത്.