Skip to main content

۞ وَالْمُحْصَنٰتُ مِنَ النِّسَاۤءِ اِلَّا مَا مَلَكَتْ اَيْمَانُكُمْ ۚ كِتٰبَ اللّٰهِ عَلَيْكُمْ ۚ وَاُحِلَّ لَكُمْ مَّا وَرَاۤءَ ذٰلِكُمْ اَنْ تَبْتَغُوْا بِاَمْوَالِكُمْ مُّحْصِنِيْنَ غَيْرَ مُسَافِحِيْنَ ۗ فَمَا اسْتَمْتَعْتُمْ بِهٖ مِنْهُنَّ فَاٰتُوْهُنَّ اُجُوْرَهُنَّ فَرِيْضَةً ۗوَلَا جُنَاحَ عَلَيْكُمْ فِيْمَا تَرَاضَيْتُمْ بِهٖ مِنْۢ بَعْدِ الْفَرِيْضَةِۗ اِنَّ اللّٰهَ كَانَ عَلِيْمًا حَكِيْمًا  ( النساء: ٢٤ )

wal-muḥ'ṣanātu
وَٱلْمُحْصَنَٰتُ
And (prohibited are) the ones who are married
പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)വരും
mina l-nisāi
مِنَ ٱلنِّسَآءِ
of the women
സ്ത്രീകളില്‍നിന്ന്
illā mā
إِلَّا مَا
except whom
യാതൊന്നു (യാതൊരുവര്‍) ഒഴികെ
malakat
مَلَكَتْ
you possess
ഉടമപ്പെടുത്തിയ, അധീനമാക്കിയ
aymānukum
أَيْمَٰنُكُمْۖ
rightfully
നിങ്ങളുടെ വലങ്കൈകള്‍
kitāba l-lahi
كِتَٰبَ ٱللَّهِ
Decree (of) Allah
അല്ലാഹുവിന്‍റെ നിയമം, നിശ്ചയം, നിര്‍ബ്ബന്ധം, രേഖപ്പെടുത്തല്‍
ʿalaykum
عَلَيْكُمْۚ
upon you
നിങ്ങളുടെ മേല്‍
wa-uḥilla
وَأُحِلَّ
And are lawful
അനുവദ നീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു
lakum
لَكُم
to you
നിങ്ങള്‍ക്ക്
mā warāa
مَّا وَرَآءَ
what (is) beyond
അപ്പുറമുള്ളത്
dhālikum
ذَٰلِكُمْ
that
അതിന്‍റെ
an tabtaghū
أَن تَبْتَغُوا۟
that you seek
നിങ്ങള്‍ തേടിയെടുക്കുവാന്‍
bi-amwālikum
بِأَمْوَٰلِكُم
with your wealth
നിങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്
muḥ'ṣinīna
مُّحْصِنِينَ
desiring to be chaste
ചാരിത്ര്യം സൂക്ഷിക്കുന്ന (ചാരിത്ര്യശുദ്ധിയുള്ള)വരായി
ghayra musāfiḥīna
غَيْرَ مُسَٰفِحِينَۚ
not (to be) lustful
വിടുവൃത്തി ചെയ്യുന്നവരല്ലാതെ
famā
فَمَا
So what
അങ്ങനെ (എന്നാല്‍) യാതൊന്ന് (യാതൊരുവര്‍)
is'tamtaʿtum
ٱسْتَمْتَعْتُم
you benefit[ed]
നിങ്ങള്‍ ഉപയോഗമെടുത്തു, അനുഭവിച്ചു, സുഖമെടുത്തു
bihi
بِهِۦ
of it
അതിനെ (അവരെ)
min'hunna
مِنْهُنَّ
from them
അവരില്‍നിന്ന്
faātūhunna
فَـَٔاتُوهُنَّ
so you give them
എന്നാല വര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍
ujūrahunna
أُجُورَهُنَّ
their bridal due
അവരുടെ പ്രതിഫലങ്ങള്‍
farīḍatan
فَرِيضَةًۚ
(as) an obligation
നിശ്ചിത ബാദ്ധ്യതയായി നിര്‍ബ്ബന്ധകടമായി
walā junāḥa
وَلَا جُنَاحَ
And (there is) no sin
തെറ്റുമില്ല, തെറ്റില്ലതാനും
ʿalaykum
عَلَيْكُمْ
on you
നിങ്ങളുടെമേല്‍
fīmā
فِيمَا
concerning what
യാതൊന്നില്‍
tarāḍaytum
تَرَٰضَيْتُم
you mutually agree
നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ടു
bihi
بِهِۦ
of it
അതുകൊണ്ട്, അതിനെ
min baʿdi
مِنۢ بَعْدِ
from beyond
ശേഷം, പിന്നീട്
l-farīḍati
ٱلْفَرِيضَةِۚ
the obligation
(ബാധ്യത) നിശ്ചയത്തിന്നു, നിര്‍ണയത്തിന്‍റെ
inna l-laha kāna
إِنَّ ٱللَّهَ كَانَ
Indeed Allah is
നിശ്ചയമായും അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
All-Knowing
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
All-Wise
അഗാധജ്ഞന്‍

Walmuhsanaatu minan nisaaa'i illaa maa malakat aimaanukum kitaabal laahi 'alaikum; wa uhilla lakum maa waraaa'a zaalikum an tabtaghoo bi amwaali kum muhsineena ghaira musaa fiheen; famastamta'tum bihee minhunna fa aatoohunna ujoorahunna fareedah; wa laa junaaha 'alaikum feemaa taraadaitum bihee mim ba'dil fareedah; innal laaha kaana 'Aleeman Hakeemaa (an-Nisāʾ 4:24)

English Sahih:

And [also prohibited to you are all] married women except those your right hands possess. [This is] the decree of Allah upon you. And lawful to you are [all others] beyond these, [provided] that you seek them [in marriage] with [gifts from] your property, desiring chastity, not unlawful sexual intercourse. So for whatever you enjoy [of marriage] from them, give them their due compensation as an obligation. And there is no blame upon you for what you mutually agree to beyond the obligation. Indeed, Allah is ever Knowing and Wise. (An-Nisa [4] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ നിങ്ങളുടെ അധീനതയിലുള്ളവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അന്നിസാഅ് [4] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ.[1] നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്‌. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

[1] ശത്രുക്കളുടെ ഭാര്യമാര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുകയും അവര്‍ മുസ്‌ലിംകളുടെ അടിമകളായിത്തീരുകയും ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ക്ക് ഭാര്യമാരായി സ്വീകരിക്കാമെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാം