Skip to main content

اِنَّ الَّذِيْنَ تَوَفّٰىهُمُ الْمَلٰۤىِٕكَةُ ظَالِمِيْٓ اَنْفُسِهِمْ قَالُوْا فِيْمَ كُنْتُمْ ۗ قَالُوْا كُنَّا مُسْتَضْعَفِيْنَ فِى الْاَرْضِۗ قَالُوْٓا اَلَمْ تَكُنْ اَرْضُ اللّٰهِ وَاسِعَةً فَتُهَاجِرُوْا فِيْهَا ۗ فَاُولٰۤىِٕكَ مَأْوٰىهُمْ جَهَنَّمُ ۗ وَسَاۤءَتْ مَصِيْرًاۙ   ( النساء: ٩٧ )

inna alladhīna
إِنَّ ٱلَّذِينَ
Indeed those whom -
നിശ്ചയമായും യാതൊരു കൂട്ടര്‍
tawaffāhumu
تَوَفَّىٰهُمُ
take them (in death)
അവരെ (പൂര്‍ണമായി) പിടിച്ചെടുക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
the Angels
മലക്കുകള്‍
ẓālimī
ظَالِمِىٓ
(while) they (were) wronging
അക്രമം ചെയ്യുന്നവരായ സ്ഥിതിയില്‍
anfusihim
أَنفُسِهِمْ
themselves
തങ്ങളുടെ ആത്മാക്കളോട്, തങ്ങളോട് തന്നെ
qālū
قَالُوا۟
they say
അവര്‍ പറയും
fīma
فِيمَ
"In what (condition)
എന്തില്‍
kuntum
كُنتُمْۖ
were you?"
നിങ്ങളായിരുന്നു
qālū kunnā
قَالُوا۟ كُنَّا
They said "We were
അവര്‍ പറയും ഞങ്ങളായിരുന്നു
mus'taḍʿafīna
مُسْتَضْعَفِينَ
oppressed
ബലഹീനരാക്കപ്പെട്ടവര്‍, ദുര്‍ബ്ബലര്‍
fī l-arḍi
فِى ٱلْأَرْضِۚ
in the earth
ഭൂമിയില്‍
qālū
قَالُوٓا۟
They said
അവര്‍ പറയും
alam takun
أَلَمْ تَكُنْ
"Not was
ആയിരുന്നില്ലേ
arḍu l-lahi
أَرْضُ ٱللَّهِ
(the) earth (of) Allah
അല്ലാഹുവിന്‍റെ ഭൂമി
wāsiʿatan
وَٰسِعَةً
spacious (enough)
വിശാലമായത്
fatuhājirū
فَتُهَاجِرُوا۟
so that you (could) emigrate
അപ്പോള്‍ നിങ്ങള്‍(ക്കു) ഹിജ്‌റഃ പോകാമായിരുന്നു
fīhā
فِيهَاۚ
in it?"
അതില്‍
fa-ulāika
فَأُو۟لَٰٓئِكَ
Then those
എന്നാല്‍ അക്കൂട്ടര്‍
mawāhum
مَأْوَىٰهُمْ
(will have) their abode
അവരുടെ സങ്കേതം, ചെന്നെത്തുന്ന സ്ഥലം
jahannamu
جَهَنَّمُۖ
(in) Hell -
നരകമാണ്
wasāat maṣīran
وَسَآءَتْ مَصِيرًا
and it is an evil destination
അത് വളരെ (എത്രയോ) മോശപ്പെട്ടതുമാകുന്നു

Innal lazeena tawaffaa humul malaaa'ikatu zaalimeee anfusihim qaaloo feema kuntum qaaloo kunnaa mustad'afeena fil-ard; qaalooo alam takun ardul laahi waasi'atan fatuhaajiroo feehaa; fa ulaaa'ika maawaahum Jahannamu wa saaa'at maseeraa (an-Nisāʾ 4:97)

English Sahih:

Indeed, those whom the angels take [in death] while wronging themselves – [the angels] will say, "In what [condition] were you?" They will say, "We were oppressed in the land." They [the angels] will say, "Was not the earth of Allah spacious [enough] for you to emigrate therein?" For those, their refuge is Hell – and evil it is as a destination. (An-Nisa [4] : 97)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: ''നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?'' അവര്‍ പറയും: ''ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.'' മലക്കുകള്‍ ചോദിക്കും: ''അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?'' അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! (അന്നിസാഅ് [4] : 97)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌)[1] സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!

[1] റസൂലും (ﷺ) സ്വഹാബിമാരും മക്കയിലായിരുന്നപ്പോള്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് പറയുകയും, എന്നാല്‍ റസൂലും അനുചരന്‍മാരും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അവരുടെ കൂടെ പോകാതെ മക്കയില്‍ തങ്ങുകയും ചെയ്ത ചിലരുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഇവര്‍ ശത്രുപക്ഷത്ത് അണിനിരക്കുകയും യുദ്ധരംഗത്തു വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. നബി(ﷺ)യുടെ ഹിജ്‌റയ്ക്കും മക്കാ വിജയത്തിനുമിടയ്ക്ക് എത് നാട്ടുകാര്‍ ഇസ്‌ലാം സ്വികരിച്ചാലും അവര്‍ സ്വന്തം നാടു വിട്ട് മദീനയിലെ മുസ്‌ലിം സമൂഹത്തില്‍ വന്നു ചേരണമെന്ന് നിര്‍ബന്ധനിയമം ഉണ്ടായിരുന്നു.