Skip to main content

فَيَوْمَئِذٍ لَّا يُسْـَٔلُ عَنْ ذَنْۢبِهٖٓ اِنْسٌ وَّلَا جَاۤنٌّۚ   ( الرحمن: ٣٩ )

fayawma-idhin
فَيَوْمَئِذٍ
Then on that Day
അപ്പോള്‍ അന്നത്തെ ദിവസം
lā yus'alu
لَّا يُسْـَٔلُ
not will be asked
ചോദിക്കപ്പെടുകയില്ല
ʿan dhanbihi
عَن ذَنۢبِهِۦٓ
about his sin
തന്‍റെ പാപത്തെപ്പറ്റി
insun
إِنسٌ
any man
ഒരു മനുഷ്യനോടും
walā jānnun
وَلَا جَآنٌّ
and not any jinn
ജിന്നിനോടും ഇല്ല.

Fa-yawma'izil laa yus'alu 'an zambiheee insunw wa laa jaann (ar-Raḥmān 55:39)

English Sahih:

Then on that Day none will be asked about his sin among men or jinn. (Ar-Rahman [55] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നേ ദിനം മനുഷ്യനോടോ ജിന്നിനോടോ അവരുടെ പാപമെന്തെന്ന് ചോദിച്ചറിയേണ്ടതില്ലാത്തവിധമത് വ്യക്തമായിരിക്കും. (അര്‍റഹ്മാന്‍ [55] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.[1]

[1] ഈ ലോകത്തെ ന്യായാധിപന്മാര്‍ക്ക് കുറ്റവാളികളെ വിചാരണ നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടതായി വരുന്നു. എന്നാല്‍ അല്ലാഹുവിന് ന്യായവിധി നടത്താന്‍ അതിന്റെയൊന്നും ആവശ്യമില്ല. ഓരോരുത്തരുടെയും കര്‍മങ്ങളുടെ രേഖ അവരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും, മനുഷ്യരുടെ കൈകളും കാലുകളും അവര്‍ ചെയ്ത കര്‍മങ്ങളുടെ കാര്യത്തില്‍ സാക്ഷ്യം വഹിക്കുകയും (വി.ഖു. 36:[1] ചെയ്യുന്നതോടെ ചോദിച്ചു മനസ്സിലാക്കലോ അന്വേഷണമോ ആവശ്യമില്ലാതാകുന്നു.