Skip to main content

اِنَّ الَّذِيْنَ فَرَّقُوْا دِيْنَهُمْ وَكَانُوْا شِيَعًا لَّسْتَ مِنْهُمْ فِيْ شَيْءٍۗ اِنَّمَآ اَمْرُهُمْ اِلَى اللّٰهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوْا يَفْعَلُوْنَ   ( الأنعام: ١٥٩ )

inna
إِنَّ
Indeed
നിശ്ചയമായും
alladhīna farraqū
ٱلَّذِينَ فَرَّقُوا۟
those who divide
ഭിന്നിച്ചവര്‍
dīnahum
دِينَهُمْ
their religion
തങ്ങളുടെ മതത്തെ
wakānū
وَكَانُوا۟
and become
അവരായിരിക്കുകയും ചെയ്തു
shiyaʿan
شِيَعًا
sects
(പല) കക്ഷികള്‍
lasta
لَّسْتَ
you are not
നീ അല്ല
min'hum
مِنْهُمْ
with them
അവരെ സംബന്ധിച്ചു
fī shayin
فِى شَىْءٍۚ
in anything
യാതൊന്നിലും
innamā amruhum
إِنَّمَآ أَمْرُهُمْ
Only their affair
നിശ്ചയമായും അവരുടെ കാര്യം
ilā l-lahi
إِلَى ٱللَّهِ
(is) with Allah
അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു
thumma
ثُمَّ
then
പിന്നീടു
yunabbi-uhum
يُنَبِّئُهُم
He will inform them
അവന്‍ അവരെ ബോധാപ്പെടുത്തും
bimā kānū
بِمَا كَانُوا۟
of what they used to
അവര്‍ ആയിരുന്നതിനെപ്പറ്റി
yafʿalūna
يَفْعَلُونَ
do
അവര്‍ ചെയ്യും

Innal lazeena farraqoo deenahum wa kaanoo shiya'allasta minhum fee shai'; innamaaa amruhum ilallaahi summma yunabbi'uhum bimaa kaanoo yaf'aloon (al-ʾAnʿām 6:159)

English Sahih:

Indeed, those who have divided their religion and become sects – you, [O Muhammad], are not [associated] with them in anything. Their affair is only [left] to Allah; then He will inform them about what they used to do. (Al-An'am [6] : 159)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും. (അല്‍അന്‍ആം [6] : 159)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.[1] അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്‌.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.

[1] അല്ലാഹുവിൻ്റെ ഏകത്വത്തിനും ദീനിൻ്റെ അഖണ്ഡതയ്ക്കും എതിരായ വാദങ്ങളുമായി കക്ഷി പിരിഞ്ഞവരെപ്പറ്റിയാണ് ഈ വചനത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ ബഹുദൈവാരാധനാ സമ്പ്രദായങ്ങളും അനിസ്‌ലാമികാചാരങ്ങളും വളര്‍ന്നുവരുമ്പോള്‍ അതിനെതിരില്‍ സംഘടിക്കുന്നവര്‍ ആക്ഷേപാര്‍ഹരല്ല. അവര്‍ മഹത്തായ സേവനമാണ് ചെയ്യുന്നത്. അതാണല്ലോ പ്രവാചകന്മാരൊക്കെ നിര്‍വ്വഹിച്ച ദൗത്യം.