Skip to main content

فَلَمَّا نَسُوْا مَا ذُكِّرُوْا بِهٖ فَتَحْنَا عَلَيْهِمْ اَبْوَابَ كُلِّ شَيْءٍۗ حَتّٰٓى اِذَا فَرِحُوْا بِمَآ اُوْتُوْٓا اَخَذْنٰهُمْ بَغْتَةً فَاِذَا هُمْ مُّبْلِسُوْنَ  ( الأنعام: ٤٤ )

falammā nasū
فَلَمَّا نَسُوا۟
So when they forgot
അങ്ങനെ (എന്നിട്ടു) അവര്‍ മറന്നപ്പോള്‍
مَا
what
യാതൊരു കാര്യം
dhukkirū
ذُكِّرُوا۟
they were reminded
അവര്‍ ഉത്‌ബോധിപ്പിക്ക (ഉപദേശിക്ക) പ്പെട്ടു
bihi
بِهِۦ
of [it]
അതിനെപ്പറ്റി
fataḥnā
فَتَحْنَا
We opened
നാം തുറന്നുകൊടുത്തു
ʿalayhim
عَلَيْهِمْ
on them
അവര്‍ക്കു, അവരില്‍
abwāba
أَبْوَٰبَ
gates
വാതിലു (മാര്‍ഗ്ഗം) കള്‍
kulli shayin
كُلِّ شَىْءٍ
(of) every thing
എല്ലാ വസ്‌തുവിന്റെ(കാര്യത്തിന്റെ)യും
ḥattā
حَتَّىٰٓ
until
അങ്ങനെ (ഇതുവരെ)
idhā fariḥū
إِذَا فَرِحُوا۟
when they rejoiced
അവര്‍ സന്തോഷം കൊണ്ടപ്പോള്‍, ആഹ്‌ളാദിച്ചപ്പോള്‍
bimā ūtū
بِمَآ أُوتُوٓا۟
in what they were given
അവര്‍ക്കു നല്‍കപ്പെട്ടതില്‍, നല്‍കപ്പെട്ടതുകൊണ്ടു
akhadhnāhum
أَخَذْنَٰهُم
We seized them
അവരെ നാം പിടിച്ചു (ശിക്ഷിച്ചു)
baghtatan
بَغْتَةً
suddenly
പെട്ടെന്നു
fa-idhā hum
فَإِذَا هُم
and then they
അപ്പോള്‍ അവരതാ
mub'lisūna
مُّبْلِسُونَ
(were) dumbfounded
നിരാശപ്പെട്ടവരാകുന്നു

Falammaa nasoo maa zukkiroo bihee fatahnaa 'alaihim abwaaba kulli shai'in hattaaa izaa farihoo bimaaa ootooo akhaznaahum baghtatan fa izaa hum mmublisoon (al-ʾAnʿām 6:44)

English Sahih:

So when they forgot that by which they had been reminded, We opened to them the doors of every [good] thing until, when they rejoiced in that which they were given, We seized them suddenly, and they were [then] in despair. (Al-An'am [6] : 44)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്കു നാം നല്‍കിയ ഉദ്‌ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു. (അല്‍അന്‍ആം [6] : 44)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു.[1] അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്‌ളാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.

[1] അല്ലാഹു അവര്‍ക്ക് അഭിവൃദ്ധിയുടെയും ക്ഷേമത്തിൻ്റെയും കവാടങ്ങള്‍ തുറന്നു കൊടുത്തു എന്നര്‍ത്ഥം. തന്നോട് ശത്രുത കാണിക്കുന്നവര്‍ക്കു പോലും ഇഹലോകത്ത് അല്ലാഹു തൻ്റെ അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. അതു സംബന്ധിച്ച് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. അഹങ്കാരികളും ആഹ്‌ളാദപ്രമത്തരുമായ ആളുകള്‍ക്ക് അല്ലാഹുവിൻ്റെ പിടിയില്‍ നിന്ന് കുതറിമാറാന്‍ കഴിയില്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് അവരെ പിടികൂടും. അവന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഇഹത്തിലോ പരത്തിലോ അവന്‍ അവരെ ശിക്ഷിക്കും.