Skip to main content

وَلَا تَطْرُدِ الَّذِيْنَ يَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِيِّ يُرِيْدُوْنَ وَجْهَهٗ ۗمَا عَلَيْكَ مِنْ حِسَابِهِمْ مِّنْ شَيْءٍ وَّمَا مِنْ حِسَابِكَ عَلَيْهِمْ مِّنْ شَيْءٍ فَتَطْرُدَهُمْ فَتَكُوْنَ مِنَ الظّٰلِمِيْنَ   ( الأنعام: ٥٢ )

walā taṭrudi
وَلَا تَطْرُدِ
And (do) not send away
നീ ആട്ടരുത്, ഓട്ടുകയും അരുതു
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
those who call
വിളിക്കു (പ്രാര്‍ത്ഥിക്കുന്ന) വരെ
rabbahum
رَبَّهُم
their Lord
തങ്ങളുടെ റബ്ബിനെ
bil-ghadati
بِٱلْغَدَوٰةِ
in the morning
രാവിലെ
wal-ʿashiyi
وَٱلْعَشِىِّ
and the evening
വൈകുന്നേരവും
yurīdūna
يُرِيدُونَ
desiring
അവര്‍ ഉദ്ദേശിച്ചു കൊണ്ടു
wajhahu
وَجْهَهُۥۖ
His Countenance
അവന്റെ മുഖത്തെ (പ്രീതിയെ)
mā ʿalayka
مَا عَلَيْكَ
Not (is) on you
നിന്റെ മേല്‍ ഇല്ല
min ḥisābihim
مِنْ حِسَابِهِم
of their account
അവരുടെ വിചാരണയില്‍ നിന്നു
min shayin
مِّن شَىْءٍ
[of] anything
ഒരു വസ്തുവും (ഒട്ടും)
wamā min ḥisābika
وَمَا مِنْ حِسَابِكَ
and not from your account
നിന്റെ വിചാരണയില്‍ നിന്നുമില്ല
ʿalayhim
عَلَيْهِم
on them
അവരുടെ മേല്‍ (ബാദ്ധ്യത)
min shayin
مِّن شَىْءٍ
[of] anything
യാതൊന്നും
fataṭrudahum
فَتَطْرُدَهُمْ
So were you to send them away
എന്നാല്‍ നീ (നിനക്കു) അവരെ ആട്ടിക്കളയാമായിരുന്നു
fatakūna
فَتَكُونَ
then you would be
അപ്പോള്‍ നീ ആയിത്തീരുന്നതുമാണ്
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
of the wrongdoers
അക്രമികളുടെ കൂട്ടത്തില്‍ (പെട്ടവന്‍)

Wa laa tatrudil lazeena yad'oona Rabbahum bilghadaati wal 'ashiyyi yureedoona Wajhahoo ma 'alaika min hisaabihim min shai'inw wa maa min hisaabika 'alaihim min shai'in fatatrudahum fatakoona minaz zaalimeen (al-ʾAnʿām 6:52)

English Sahih:

And do not send away those who call upon their Lord morning and afternoon, seeking His face [i.e., favor]. Not upon you is anything of their account and not upon them is anything of your account. So were you to send them away, you would [then] be of the wrongdoers. (Al-An'am [6] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്കില്‍പെട്ട ഒന്നിന്റെയും ബാധ്യത നിനക്കില്ല. നിന്റെ കണക്കു നോക്കേണ്ട ബാധ്യത അവര്‍ക്കുമില്ല. എന്നിട്ടും അവരെ ആട്ടിയകറ്റിയാല്‍ നീ അക്രമികളില്‍ പെട്ടുപോകും. (അല്‍അന്‍ആം [6] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ രക്ഷിതാവിന്‍റെ തിരുമുഖം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌.[1] അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല.[2] എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത്? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും

[1] നബി(ﷺ)യുടെ ഏറ്റവും അടുത്ത അനുയായികളില്‍ പലരും അടിമകളും അശരണരും മര്‍ദിതരും പീഡിതരുമായിരുന്നു. അറേബ്യന്‍ സമൂഹത്തിലെ ആഢ്യന്മാര്‍ക്ക് അവരോട് പരമപുച്ഛമായിരുന്നു. ഈ പാവങ്ങളെയൊക്കെ നബി(ﷺ) തൻ്റെ സന്നിധിയില്‍ നിന്നും ആട്ടിയോടിക്കാന്‍ തയ്യാറായാല്‍ നബി(ﷺ)യുടെ പക്ഷത്ത് അണിനിരക്കാമെന്ന് ആ ആഢ്യന്മാര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരെ വിമര്‍ശിച്ചു കൊണ്ടാണ് ഈ വചനം അവതരിച്ചത്.
[2] ആ പാവങ്ങള്‍ നബി(ﷺ)യുടെ പക്ഷം ചേര്‍ന്നിട്ടുളളത് ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഉപജീവനം നടത്താനുളള മോഹം കൊണ്ടാണെന്ന് ഖുറൈശി പ്രമാണിമാര്‍ ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. മനസ്സിലെ വികാരവിചാരങ്ങളറിയുന്ന അല്ലാഹുവിന് മാത്രമേ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി കണക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ കഴിയൂ. ഏതൊരു മനുഷ്യനും ബാഹ്യനില നോക്കി മാത്രമേ മറ്റൊരാളെ വിലയിരുത്താനൊക്കൂ.