Skip to main content

قُلْ يٰٓاَيُّهَا الَّذِيْنَ هَادُوْٓا اِنْ زَعَمْتُمْ اَنَّكُمْ اَوْلِيَاۤءُ لِلّٰهِ مِنْ دُوْنِ النَّاسِ فَتَمَنَّوُا الْمَوْتَ اِنْ كُنْتُمْ صٰدِقِيْنَ   ( الجمعة: ٦ )

qul
قُلْ
Say
പറയുക
yāayyuhā alladhīna hādū
يَٰٓأَيُّهَا ٱلَّذِينَ هَادُوٓا۟
"O! "you (who)! "(are) Jews!
യഹൂദികളായിട്ടുള്ളവരെ
in zaʿamtum
إِن زَعَمْتُمْ
If you claim
നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം
annakum awliyāu
أَنَّكُمْ أَوْلِيَآءُ
that you (are) allies
നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു
lillahi
لِلَّهِ
of Allah
അല്ലാഹുവിനു
min dūni l-nāsi
مِن دُونِ ٱلنَّاسِ
from excluding the people
മനുഷ്യരെക്കൂടാതെ
fatamannawū
فَتَمَنَّوُا۟
then wish
എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക
l-mawta
ٱلْمَوْتَ
(for) the death
മരണത്തിനു
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
truthful"
സത്യം പറയുന്നവര്‍

Qul yaaa ayyuhal lazeena haadoo in za'amtum annakum awliyaaa'u lilaahi min doonin naasi fatamannawul mawta in kuntum saadiqeen (al-Jumuʿah 62:6)

English Sahih:

Say, "O you who are Jews, if you claim that you are allies of Allah, excluding the [other] people, then wish for death, if you should be truthful." (Al-Jumu'ah [62] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ജൂതന്മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍! (അല്‍ജുമുഅ [62] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന് നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക.[1] നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

[1] മരണത്തോടെ സ്വര്‍ഗീയസുഖങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ മാത്രം അല്ലാഹുവിന്റെ സാമീപ്യം നേടിയവരാണ് തങ്ങളെന്നാണ് അവരുടെ അവകാശവാദമെങ്കില്‍ അവര്‍ മരണത്തെ കൊതിക്കുകയാണ് വേണ്ടത്. പലതരം വിഷമങ്ങള്‍ നിറഞ്ഞ ഭൗതികലോകത്ത് അവര്‍ തുടരാന്‍ ആഗ്രഹിക്കുന്നത് അനുചിതമാണ്.