Skip to main content

فَاتَّقُوا اللّٰهَ مَا اسْتَطَعْتُمْ وَاسْمَعُوْا وَاَطِيْعُوْا وَاَنْفِقُوْا خَيْرًا لِّاَنْفُسِكُمْۗ وَمَنْ يُّوْقَ شُحَّ نَفْسِهٖ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( التغابن: ١٦ )

fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
So fear Allah
അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
mā is'taṭaʿtum
مَا ٱسْتَطَعْتُمْ
as much as you are able
നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര
wa-is'maʿū
وَٱسْمَعُوا۟
and listen
കേൾക്കുകയും ചെയ്യുവിന്‍
wa-aṭīʿū
وَأَطِيعُوا۟
and obey
അനുസരിക്കുകയും ചെയ്യുവിന്‍
wa-anfiqū
وَأَنفِقُوا۟
and spend;
ചിലവു ചെയ്യുകയും ചെയ്യുവിൻ
khayran
خَيْرًا
(it is) better
ഗുണമായിട്ടു, ഗുണമായ നിലക്കു
li-anfusikum
لِّأَنفُسِكُمْۗ
for your souls
നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി
waman yūqa
وَمَن يُوقَ
And whoever is saved
ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ
shuḥḥa nafsihi
شُحَّ نَفْسِهِۦ
(from the) greediness (of) his soul
തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
then those [they]
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-muf'liḥūna
ٱلْمُفْلِحُونَ
(are) the successful ones
വിജയികള്‍

Fattaqul laaha mastat'tum wasma'oo wa atee'oo waanfiqoo khairal li anfusikum; wa many-yooqa shuha nafsihee fa-ulaaa'ika humul muflihoon (at-Taghābun 64:16)

English Sahih:

So fear Allah as much as you are able and listen and obey and spend [in the way of Allah]; it is better for your selves. And whoever is protected from the stinginess of his soul – it is those who will be the successful. (At-Taghabun [64] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍. (അത്തഗാബുന്‍ [64] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക.[1] ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.

[1] അല്ലാഹു നിര്‍ദേശിക്കുന്ന വിധത്തില്‍ ചെലവഴിക്കുന്നത്, ചെലവഴിക്കുന്ന വ്യക്തിക്ക് ഇഹത്തിലും പരത്തിലും ഗുണകരമായിത്തീരുന്നതാണ്. അല്ലാഹു നിരോധിക്കുന്ന മാര്‍ഗത്തിലുള്ള ധനവ്യയം ഒരു നിലയിലും ഗുണകരമായി കലാശിക്കുകയില്ല.