Skip to main content

فَاِذَا جَاۤءَتْهُمُ الْحَسَنَةُ قَالُوْا لَنَا هٰذِهٖ ۚوَاِنْ تُصِبْهُمْ سَيِّئَةٌ يَّطَّيَّرُوْا بِمُوْسٰى وَمَنْ مَّعَهٗۗ اَلَآ اِنَّمَا طٰۤىِٕرُهُمْ عِنْدَ اللّٰهِ وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( الأعراف: ١٣١ )

fa-idhā jāathumu
فَإِذَا جَآءَتْهُمُ
But when came to them
എന്നാല്‍ അവര്‍ക്കു വന്നാല്‍
l-ḥasanatu
ٱلْحَسَنَةُ
the good
നന്‍മ, നല്ല കാര്യം
qālū
قَالُوا۟
they said
അവര്‍ പറയും
lanā
لَنَا
"For us"
നമുക്കുള്ളതാണു (നമുക്കു വേണ്ടതാണു)
hādhihi
هَٰذِهِۦۖ
"(is) this"
ഇതു, ഇവ
wa-in tuṣib'hum
وَإِن تُصِبْهُمْ
And if afflicts them
അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍
sayyi-atun
سَيِّئَةٌ
bad
വല്ല തിന്‍മയും, തീയതും
yaṭṭayyarū
يَطَّيَّرُوا۟
they ascribe evil omens
അവര്‍ ദുശ്ശകുനമാക്കും, ദുര്‍ലക്ഷണം പറയും
bimūsā
بِمُوسَىٰ
to Musa
മൂസായെക്കൊണ്ടു
waman maʿahu
وَمَن مَّعَهُۥٓۗ
and who (were) with him
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
alā
أَلَآ
Behold!
അല്ലാ, അറിയുക
innamā ṭāiruhum
إِنَّمَا طَٰٓئِرُهُمْ
Only their evil omens
നിശ്ചയമായും അവരുടെ പക്ഷി (ശകുനപ്പിഴ - ദുര്‍ലക്ഷണം)
ʿinda l-lahi
عِندَ ٱللَّهِ
(are) with Allah
അല്ലാഹുവിന്റെ പക്കല്‍ (തന്നെ) ആകുന്നു
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
but most of them
എങ്കിലും അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
(do) not know
അറിയുന്നില്ല.

Fa izaa jaaa'at humul hasanatu qaaloo lanaa haazihee wa in tusibhum saiyi'atuny yattaiyaroo bi Moosaa wa mam ma'ah; alaaa innamaa taaa'iruhum 'indal laahi wa laakinna aksarahum laa ya'lamoon (al-ʾAʿrāf 7:131)

English Sahih:

But when good [i.e., provision] came to them, they said, "This is ours [by right]." And if a bad [condition] struck them, they saw an evil omen in Moses and those with him. Unquestionably, their fortune is with Allah, but most of them do not know. (Al-A'raf [7] : 131)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ, വല്ല നന്മയും വന്നാല്‍ അവര്‍ പറയും: ''ഇതു നാം അര്‍ഹിക്കുന്നതുതന്നെ.'' വല്ല വിപത്തും ബാധിച്ചാല്‍ അതിനെ മൂസായുടെയും കൂടെയുള്ളവരുടെയും ദുശ്ശകുനമായി കാണുകയും ചെയ്യും. അറിയുക: അവരുടെ ശകുനം അല്ലാഹുവിന്റെ അടുക്കല്‍ തന്നെയാണ്. പക്ഷേ, അവരിലേറെപേരും അറിയുന്നില്ല. (അല്‍അഅ്റാഫ് [7] : 131)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌.[1] ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു.[2] പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല

[1] നല്ല വിളയും സമൃദ്ധിയും കൈവന്നാല്‍ അവര്‍ പറയും ഇത് നമ്മുടെ അദ്ധ്വാനത്തിൻ്റെ മികവു കൊണ്ടും ഭൂമിയുടെ ഫലപുഷ്ടി കൊണ്ടുമാണെന്ന്. അല്ലാഹുവിൻ്റെ അനുഗ്രഹം എന്ന വാക്കു പോലും അവര്‍ക്ക് അസ്വീകാര്യമായിരുന്നു
[2] ശകുനപ്പിഴയെപ്പറ്റി ജനങ്ങള്‍ക്കുളള മിഥ്യാധാരണയെ ഖുര്‍ആന്‍ തള്ളിക്കളയുകയും, നേട്ടവും കോട്ടവും ഒരുപോലെ അല്ലാഹുവിൻ്റെ വിധിയനുസരിച്ച് സംഭവിക്കുന്നതാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.