Skip to main content

وَبَيْنَهُمَا حِجَابٌۚ وَعَلَى الْاَعْرَافِ رِجَالٌ يَّعْرِفُوْنَ كُلًّا ۢ بِسِيْمٰىهُمْۚ وَنَادَوْا اَصْحٰبَ الْجَنَّةِ اَنْ سَلٰمٌ عَلَيْكُمْۗ لَمْ يَدْخُلُوْهَا وَهُمْ يَطْمَعُوْنَ   ( الأعراف: ٤٦ )

wabaynahumā
وَبَيْنَهُمَا
And between them
അതു രണ്ടിനുമിടയിലുണ്ട്
ḥijābun
حِجَابٌۚ
(will be) a partition
ഒരു മറ
waʿalā l-aʿrāfi
وَعَلَى ٱلْأَعْرَافِ
and on the heights
അഅ്റാഫിലുണ്ട്, അഅ്റാഫിന്‍മേലുണ്ട്
rijālun
رِجَالٌ
(will be) men
ചില പുരുഷന്‍മാര്‍
yaʿrifūna
يَعْرِفُونَ
recognizing
അവര്‍ അറിയും
kullan
كُلًّۢا
all
എല്ലാവരെയും
bisīmāhum
بِسِيمَىٰهُمْۚ
by their marks
അവരുടെ അടയാളം കൊണ്ടു, ലക്ഷണം മുഖേന
wanādaw
وَنَادَوْا۟
And they will call out
അവര്‍ വിളിക്കും (വിളിച്ചു പറയും)
aṣḥāba l-janati
أَصْحَٰبَ ٱلْجَنَّةِ
(to the) companions (of) Paradise
സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ
an salāmun
أَن سَلَٰمٌ
that "Peace
സലാം (സമാധാന ശാന്തി) എന്നു
ʿalaykum
عَلَيْكُمْۚ
(be) upon you"
നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും)
lam yadkhulūhā
لَمْ يَدْخُلُوهَا
Not they have entered it
അതിലവര്‍ പ്രവേശിച്ചിട്ടില്ല
wahum
وَهُمْ
but they
അവരാകട്ടെ, അവര്‍
yaṭmaʿūna
يَطْمَعُونَ
hope
മോഹിക്കുന്നു, ആശിക്കയും ചെയ്യുന്നു.

Wa bainahumaa hijaab; wa 'alal A'raafi rijaaluny ya'rifoona kullam biseemaahum; wa naadaw Ashaabal jannati an salaamun 'alaikum; lam yadkhuloohaa wa hum yatma'oon (al-ʾAʿrāf 7:46)

English Sahih:

And between them will be a partition [i.e., wall], and on [its] elevations are men who recognize all by their mark. And they call out to the companions of Paradise, "Peace be upon you." They have not [yet] entered it, but they long intensely. (Al-A'raf [7] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു മതിലുണ്ടായിരിക്കും. അതിന്റെ മുകളില്‍ ചില മനുഷ്യരുണ്ടാവും. അവരോരോരുത്തരെയും തങ്ങളുടെ അടയാളങ്ങളിലൂടെ തിരിച്ചറിയും. സ്വര്‍ഗസ്ഥരോട് അവര്‍ വിളിച്ചുപറയും: ''നിങ്ങള്‍ക്ക് സമാധാനം.'' ഇക്കൂട്ടര്‍ ഇനിയും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവരാണ്. അതോടൊപ്പം അതാഗ്രഹിച്ചുകൊണ്ടിരിക്കുന്നവരും. (അല്‍അഅ്റാഫ് [7] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും.[1] ഓരോ വിഭാഗത്തെയും[2] അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്‌) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.

[1] സ്വര്‍ഗാവകാശികള്‍ക്കും നരകാവകാശികള്‍ക്കുമിടയില്‍ ഒരു തടസ്സം അല്ലെങ്കില്‍ മറ എന്നോണം വര്‍ത്തിക്കുന്ന ഒരു സ്ഥലം ഉണ്ടായിരിക്കുമെന്നും, അതിൻ്റെ ഉയര്‍ന്ന ഭാഗങ്ങളാണ് അഅ്‌റാഫ് എന്നുമാണ് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. സ്വര്‍ഗം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരും, ഇതുവരെ സ്വര്‍ഗാവകാശികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്തവരുമായ കുറേപ്പേരായിരിക്കും അഅ്‌റാഫില്‍ (ഉന്നതസ്ഥലങ്ങളില്‍) ഉള്ളവര്‍.
[2] സ്വര്‍ഗാവകാശികളെയും നരകാവകാശികളെയും 'അഅ്‌റാഫി'ല്‍ ഉള്ളവര്‍ തിരിച്ചറിയുമെന്നര്‍ഥം.