Skip to main content

اِنَّ رَبَّكُمُ اللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۗ يُغْشِى الَّيْلَ النَّهَارَ يَطْلُبُهٗ حَثِيْثًاۙ وَّالشَّمْسَ وَالْقَمَرَ وَالنُّجُوْمَ مُسَخَّرٰتٍۢ بِاَمْرِهٖٓ ۙاَلَا لَهُ الْخَلْقُ وَالْاَمْرُۗ تَبٰرَكَ اللّٰهُ رَبُّ الْعٰلَمِيْنَ   ( الأعراف: ٥٤ )

inna rabbakumu
إِنَّ رَبَّكُمُ
Indeed your Lord
നിശ്ചയമായും നിങ്ങളുടെ റബ്ബു
l-lahu
ٱللَّهُ
(is) Allah
അല്ലാഹു
alladhī khalaqa
ٱلَّذِى خَلَقَ
the One Who created
സൃഷ്‌ടിച്ച
l-samāwāti
ٱلسَّمَٰوَٰتِ
the heavens
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
and the earth
ഭൂമിയും
fī sittati
فِى سِتَّةِ
in six
ആറിലായി
ayyāmin
أَيَّامٍ
epochs
ദിവസങ്ങള്‍
thumma
ثُمَّ
then
പിന്നെ
is'tawā
ٱسْتَوَىٰ
He ascended
അവന്‍ ആരോഹണം ചെയ്തു, ആസനസ്ഥനായി
ʿalā l-ʿarshi
عَلَى ٱلْعَرْشِ
on the Throne
അര്‍ശില്‍, സിംഹാസനത്തിന്‍മേല്‍
yugh'shī
يُغْشِى
He covers
അവന്‍ മൂടുന്നു, മൂടിയിടുന്നു
al-layla
ٱلَّيْلَ
the night
രാത്രിയെ (രാവിനെക്കൊണ്ടു)
l-nahāra
ٱلنَّهَارَ
(with) the day
പകലിനു, പകലിനെ
yaṭlubuhu
يَطْلُبُهُۥ
seeking it
അതതിനെ തേടിക്കൊണ്ടു
ḥathīthan
حَثِيثًا
rapidly
ധൃതഗതിയില്‍, ബദ്ധപ്പെട്ടുകൊണ്ടു, വേഗമായി
wal-shamsa
وَٱلشَّمْسَ
and the sun
സൂര്യനെയും
wal-qamara
وَٱلْقَمَرَ
and the moon
ചന്ദ്രനെയും
wal-nujūma
وَٱلنُّجُومَ
and the stars -
നക്ഷത്രങ്ങളെയും
musakharātin
مُسَخَّرَٰتٍۭ
subjected
വിധേയമാക്ക (നിയന്ത്രിക്ക) പ്പെട്ടതായിക്കൊണ്ടു
bi-amrihi
بِأَمْرِهِۦٓۗ
by His command
അവന്റെ കല്‍പനക്ക്‌, ആജ്ഞപ്രകാരം
alā
أَلَا
Unquestionably
അല്ലാ - അറിയുക
lahu
لَهُ
for Him
അവന്നാണു, അവന്റേതാണു
l-khalqu
ٱلْخَلْقُ
(is) the creation
സൃഷ്ടിപ്പു, സൃഷ്ടി
wal-amru
وَٱلْأَمْرُۗ
and the command
കല്‍പനയും
tabāraka
تَبَارَكَ
blessed
നന്‍മ (മഹത്വം - മേന്‍മ - ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണു)
l-lahu
ٱللَّهُ
(is) Allah
അല്ലാഹു
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
Lord (of) the worlds
ലോകരുടെ (ലോക) രക്ഷിതാവായ.

Inna Rabbakkumul laahul lazee khalaqas sammaawaati wal arda fee sittati qiyaamin summmas tawaa 'alal 'arshi yughshil lailan nahaara yatlu buhoo haseesanw washshamsa walqamara wannujooma musakhkharaatim bi amrih; alaa lahul khalqu wal-amr; tabaarakal laahu Rabbul 'aalameen (al-ʾAʿrāf 7:54)

English Sahih:

Indeed, your Lord is Allah, who created the heavens and earth in six days and then established Himself above the Throne. He covers the night with the day, [another night] chasing it rapidly; and [He created] the sun, the moon, and the stars, subjected by His command. Unquestionably, His is the creation and the command; blessed is Allah, Lord of the worlds. (Al-A'raf [7] : 54)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്. (അല്‍അഅ്റാഫ് [7] : 54)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.[1] രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്.[2] ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.

[1] അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു. അഥവാ സിംഹാസനാരോഹണം ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സിംഹാസനം ഏതു തരത്തിലുളളതാണെന്നോ, ആരോഹണം ഏത് രീതിയിലാണെന്നോ അല്ലാഹു അറിയിച്ചു തന്നിട്ടില്ല. നമ്മുടെ അറിവിൻ്റെ പരിധിക്കപ്പുറത്തുളള അദൃശ്യമായ കാര്യങ്ങളില്‍ നമ്മുടെ വകയായുള്ള വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ പ്രസക്തിയില്ല.
[2] പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ചത് അവന്‍ മാത്രമാണ്. അവ എങ്ങനെ വര്‍ത്തിക്കണമെന്ന് അനുശാസിക്കാനുള്ള അധികാരവും അവന് മാത്രമാകുന്നു. വ്യക്തിസ്വാതന്ത്ര്യമുള്ള മനുഷ്യനുള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും ഇത് ബാധകമത്രെ. എന്നാല്‍ അല്ലാഹുവിൻ്റെ ശാസനാധികാരത്തിന് വിധേയമായിക്കൊണ്ട് സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ മനുഷ്യന് അവകാശമുണ്ട്.