Skip to main content

يَسْـَٔلُوْنَكَ عَنِ الْاَنْفَالِۗ قُلِ الْاَنْفَالُ لِلّٰهِ وَالرَّسُوْلِۚ فَاتَّقُوا اللّٰهَ وَاَصْلِحُوْا ذَاتَ بَيْنِكُمْ ۖوَاَطِيْعُوا اللّٰهَ وَرَسُوْلَهٗٓ اِنْ كُنْتُمْ مُّؤْمِنِيْنَ  ( الأنفال: ١ )

yasalūnaka
يَسْـَٔلُونَكَ
They ask you
അവര്‍ നിന്നോടു ചോദിക്കുന്നു
ʿani l-anfāli
عَنِ ٱلْأَنفَالِۖ
about the spoils of war
അന്‍ഫാലിനെ (യുദ്ധ മുതലുകളെ) പ്പറ്റി
quli
قُلِ
Say
പറയുക
l-anfālu
ٱلْأَنفَالُ
"The spoils of war
അന്‍ഫാല്‍, യുദ്ധ മുതലുകള്‍
lillahi
لِلَّهِ
(are) for Allah
അല്ലാഹുവിനാകുന്നു
wal-rasūli
وَٱلرَّسُولِۖ
and the Messenger
റസൂലിനുമാകുന്നു
fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
So fear Allah
അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wa-aṣliḥū
وَأَصْلِحُوا۟
and set right
നന്നാക്കുകയും ചെയ്യുവിന്‍, നന്നായിത്തീരുകയും ചെയ്യണം
dhāta baynikum
ذَاتَ بَيْنِكُمْۖ
that (which is) between you
നിങ്ങള്‍ക്കിടയിലുള്ളതു, നിങ്ങള്‍ തമ്മില്‍
wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
and obey Allah
അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
warasūlahu
وَرَسُولَهُۥٓ
and His Messenger
അവന്റെ റസൂലിനെയും
in kuntum
إِن كُنتُم
if you are
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
believers"
സത്യവിശ്വാസികള്‍

Yas'aloonaka 'anil anfaali qulil anfaalu lillaahi war Rasooli fattaqul laaha wa ahlihoo zaata bainikum wa atee'ul laaha wa Rasoolahooo in kuntum mu'mineen (al-ʾAnfāl 8:1)

English Sahih:

They ask you, [O Muhammad], about the bounties [of war]. Say, "The [decision concerning] bounties is for Allah and the Messenger." So fear Allah and amend that which is between you and obey Allah and His Messenger, if you should be believers. (Al-Anfal [8] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍! (അല്‍അന്‍ഫാല്‍ [8] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു.[1] പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും അവൻ്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

[1] ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് അധീനമായ സ്വത്തുക്കള്‍ വിഭജിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുന്നയിച്ചവര്‍ക്കുള്ള മറുപടിയാണിത്. അല്ലാഹുവും റസൂലും നിശ്ചയിക്കുന്ന വിധത്തിലാണ് യുദ്ധാര്‍ജിതസ്വത്ത് വിഭജിക്കുക. 41-ാം വാക്യത്തില്‍ കൂടുതല്‍ വിശദീകരണം കാണാം.